വിലാസിനി ടീച്ചറുടെ ഏഴാം ക്ലാസ്സിൽ മലയാളപാഠാവലി കേട്ടിരിക്കുന്ന സമയത്താണ് കേരളമെന്ന സംസ്ഥാനത്തിന്റെ വലിപ്പത്തെക്കുറിച്ച് എനിക്ക് ശരിയായ ബോധമുണ്ടായത്. മേശയ്ക്ക് പിന്നിലുള്ള കസേരയിൽ ഇരുന്ന് ഹാജർ വിളിച്ചു കഴിഞ്ഞതിന് ശേഷം, പുസ്തകമെടുത്ത് കസേരയുടെ പുറകിൽ നിന്ന് കസേര മേശയോട് ചേർത്ത് ചരിച്ച് നിന്നിട്ടാണ് വിലാസിനി ടീച്ചർ ക്ലാസ്സെടുക്കുക. നല്ല രാജ്യം എന്ന കവിതയിൽ "കന്യാകുമാരിക്ഷിതിയാദിയായ് ഗോകർണ്ണാന്തമായ് തെക്ക് വടക്കുനീളെ അന്യോന്യമംബാശിവർ നീട്ടി വിട്ട കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം" എന്ന് പഠിപ്പിക്കുമ്പോൾ വീട്ടിൽ നിന്ന് സ്‌കൂളുവരെയുള്ള ദൂരത്തിനപ്പുറം കന്യാകുമാരിയും ഗോകർണ്ണവും ഉണ്ടെന്നും ചുറ്റുപാടും മലകൾ നിറഞ്ഞതിനാലാണ് അതൊന്നും കാണാൻ കഴിയാത്തതെന്നും രജിത്കുമാർ എന്ന എന്റെ സുഹൃത്തുമായി ഞാൻ ചർച്ച ചെയ്ത് കണ്ടെത്തി. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വീട്ടിൽ നിന്നും സിനിമ കാണാൻ വേണ്ടി പോകുന്നതും അങ്ങനെ കാണുന്ന സിനിമകളിലെ കാഴ്ചകൾ കേരളത്തിന്റെ വിശാലമായി ഭൂപടത്തിന്റെ ഒരംശം മാത്രമാണെന്നും രജിത്കുമാർ എന്റെ ചർച്ചകളെ ശരിവെച്ചു കൊണ്ട് പറഞ്ഞു.
Tuesday, August 18, 2020
Monday, August 17, 2020
ആഖ്യാനശാസ്ത്രം - രണ്ടു ഭാഗങ്ങളിലായി ചർച്ച
കഥപറച്ചിലിലെ തന്ത്രങ്ങളെയും മാതൃകകളെയും കുറിച്ചുള്ള അന്വേഷണമാണ് ആഖ്യാനത്തെക്കുറിച്ചുള്ള ചിന്തകളും ചര്‍ച്ചകളുമായി മാറിയത്. കഥ പറയുമ്പോള്‍ കഥാകൃത്ത് ഉപയോഗിക്കുന്ന പ്രത്യേകസംവിധാനങ്ങള്‍, തെരഞ്ഞെടുക്കുന്ന പദങ്ങള്‍, സന്ദര്‍ഭാനുസരണം ആകാംക്ഷയും വൈകാരികതയും ജനിപ്പിക്കുന്നതിനു സന്നിവേശിപ്പിക്കുന്ന ഫലപ്രദമായ പ്രയോഗങ്ങള്‍ ഇവയെല്ലാം തന്നെ ആഖ്യാനപഠനത്തില്‍ പ്രസക്തമാണ്. ആഖ്യാനത്തിന്റെ ഘടനയും പ്രവര്‍ത്തനവും വിശദീകരിക്കുന്ന പഠനമേഖലയാണ് ആഖ്യാനശാസ്‌ത്രം(narratology) എന്നു സാമാന്യമായി പറയാം. ഒരു പാഠം ക്രമാനുഗതമായ അനവധി സംഭവശ്രേണികളെ ഉള്‍ക്കൊള്ളുകയും അവയുടെ വിന്യാസത്തില്‍ സ്വീകരിച്ചിരിക്കുന്ന സവിശേഷതകളിലൂടെ അനുവാചകനില്‍ വികാരവിചാരങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നു. ഭാഷകനും ശ്രോതാവിനും ഇടയ്‌ക്കു നിലനില്‍ക്കുന്ന സംവേദനമണ്‌ഡലത്തെ ആഖ്യാനം എന്നുവിളിക്കാം. ആശയക്കൈമാറ്റമാണ് ഇവിടെ നടക്കുന്നത്. കൈമാറ്റം ചെയ്യപ്പെടുന്ന സംഭവങ്ങളുടെ സ്വഭാവവും രീതികളും ഇരുകൂട്ടര്‍ക്കുമിടയില്‍ സുശക്തമായ ആഖ്യാനതന്ത്രമായി മാറുന്നു. ആഖ്യാനതന്ത്രം എന്താണെന്നു വിശദീകരിക്കുകയാണ് ആഖ്യാനശാസ്‌ത്രം ചെയ്യുന്നത്.
PART 1 - YouTube_link PART 2 - YouTube_link
Sunday, August 16, 2020
ഓരോരോ വഴികൾ
👉നമുക്കു മുന്നിൽ നിരവധി സാധ്യതകളാണുള്ളത്. സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചുകൊണ്ടോ പ്രകൃതിയുമായി ചേർന്നുനിന്നുകൊണ്ടോ അതു നടപ്പിലാക്കാനാവും. 👈പലതും നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ പലരും പ്രോത്സാഹിപ്പിക്കാനുണ്ടാകും. അതേപോലെ ആ നാണയത്തിന്റെ മറുവശവും. തള്ളിത്തള്ളി ഒരു പ്രത്യേക പോയന്റിലെത്തുമ്പോൾ കൈവിടും. അപ്പോൾ അത് താഴേക്കു പതിക്കും. ആ പതിക്കലിനെ ആഘോഷിക്കുന്നവർ ആദ്യമേ തന്നെ മൗനികളായിരിക്കും. അവർ ആ സന്ദർഭത്തിലാണ് രംഗപ്രവേശം ചെയ്യുക. ഇതെല്ലാം കരുതിവേണം ഒരാൾ ജീവിക്കാൻ. തന്റെ താല്പര്യങ്ങളും ആഗ്രഹങ്ങളും വീക്ഷണവും ഒക്കെ വെറുതെയാവരുത് എന്ന തോന്നൽ ഉറപ്പായിട്ടും ഉണ്ടെങ്കിൽ ഉള്ളിൽ ക്രിയേറ്റിവിറ്റി മാത്രം ഉണ്ടായാൽപ്പോരാ തീയുണ്ടാവണം. ആ തീ അണയാതെ സൂക്ഷിക്കാനുമാവണം. അണയാതെ സൂക്ഷിക്കണമെങ്കിൽ വ്യാജപ്രസ്താവങ്ങളെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അതിനെക്കുറിച്ചാണ് നേരത്തെ പറഞ്ഞുതീർത്തത്.
Saturday, July 11, 2020
ആഖ്യാനചാതുരിയും മാമ്പഴവും - ചെറുകുറിപ്പ്
അങ്കണത്തൈമാവിൽനിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ-
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരി കത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ളാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ-
പൂവൊടിച്ചു കളഞ്ഞില്ലേ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?
പൈതലിൻ ഭാവം മാറി, വദനാംബുജം വാടീ
കൈതവം കാണാക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ-
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരി കത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ളാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ-
പൂവൊടിച്ചു കളഞ്ഞില്ലേ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?
പൈതലിൻ ഭാവം മാറി, വദനാംബുജം വാടീ
കൈതവം കാണാക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
Sunday, June 28, 2020
കമ്പ്യൂട്ടർ കണ്ടുപിടിച്ചത് ചാൾസ് ബാബേജ് തന്നെയോ...
ഏറെക്കാലം മുമ്പ് എസ് ടി ഡി – ഐ എസ് ഡി ബൂത്തുകൾ നാട്ടിലെല്ലായിടത്തും ഉണ്ടായിരുന്നു. ആളുകൾ ഫോൺ വിളിക്കാനായി ബൂത്തുകൾക്കു മുന്നിൽ ക്യൂ നിന്നിരുന്നു. നിരവധി ആളുകൾക്ക് തൊഴിൽ നല്കിയിരുന്ന ഒരു മേഖലയായിരുന്നു അത്. എന്നാൽ മൊബൈൽ ഫോൺ പ്രചാരത്തിലെത്തിയതോടെ ഈ മേഖല നഷ്ടക്കച്ചവടമായിത്തീർന്നു. കുറേക്കാലം കൂടി പലരും പിടിച്ചുനിന്നു. പലരും പിന്മാറി. റെയിൽവെ സ്റ്റേഷൻ പോലുള്ള ഇടങ്ങളിൽ മാത്രമായി പബ്ലിക് ടെലിഫോൺ ബൂത്ത് ചുരുങ്ങി. ഇങ്ങനെയൊരു സംവിധാനം കൊണ്ടുവന്ന് ബിസിനസ് സാധ്യത നല്കി പിന്നെയത് ഇല്ലാതാക്കിയ വ്യവസ്ഥയെ ആരും കുറ്റം പറഞ്ഞു നിന്നിട്ടില്ല. മുന്നോട്ടായിരുന്നു എല്ലാവരും. തൊഴിൽമേഖലയിൽ മാറ്റങ്ങൾ സ്വാഭാവികമാണ്. അവിടെയുണ്ടാകുന്ന മാറ്റം എതിർസ്വരങ്ങളുയർത്തും. കമ്പ്യൂട്ടർ വരുമ്പോഴുള്ള തൊഴിൽനഷ്ടം പ്രവചനാതീതമായിരുന്നു, അഥവാ അതിനെ സംബന്ധിക്കുന്ന ധാരണ അങ്ങനെയായിരുന്നു. പത്രങ്ങളിലും ഇതരസാങ്കേതികവിദ്യകളിലും എല്ലാം കമ്പ്യൂട്ടർ നിയന്ത്രിത ഉപകരണങ്ങളാണ് ഇന്നുള്ളത്.
Friday, June 05, 2020
കാലത്തിനിണങ്ങുന്ന കവിതകൾ
.... ഭരണകൂടം ആകാശക്കാഴ്ചകളില്‍ അധിഷ്ഠിതമാകുവാന്‍ അധികനേരം എടുത്തില്ല. ഒരുദിവസം പെരുമാള്‍ ദിവാനോടു പറഞ്ഞു. മുകളില്‍ നിന്ന് നോക്കിയാല്‍ നമ്മുടെ റോഡുകള്‍ക്ക് ഒരു ഭംഗിയും ഇല്ല. വളഞ്ഞും പുളഞ്ഞും കൊക്രിച്ചും. ചീഫ് എന്‍ജിനീയര്‍ വഴികള്‍ നേര്‍വരകളാക്കുവാന്‍ കെട്ടിടങ്ങള്‍ ഇടിച്ചു വീഴ്ത്തി.
ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോഴും പൊങ്ങുമ്പോഴും ഉണ്ടാകുന്ന കൊച്ചു ചുഴലിക്കാറ്റുകളടിച്ച് പക്ഷികള്‍ പരിഭ്രമിച്ചു. ചിലപ്പോള്‍ ഹെലികോപ്റ്ററിന്‍റെ നീണ്ട വിശറിച്ചിറകുകളില്‍ ചോരയുടെ പാടും, പപ്പും പൂടയും കണ്ടിരുന്നു. താമസിയാതെ പക്ഷികള്‍ക്കു മടുത്തു. അവ മസൂറി വിട്ട് പോകാന്‍ തുടങ്ങി. കാഷ്ഠത്തിന്‍റെ അടരുകള്‍ നേര്‍ത്ത് കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ കാണുവാന്‍ തുടങ്ങി. .....
(വിലാപങ്ങള്‍-എന്‍.എസ്.മാധവന്‍)-ഹിഗ്വിറ്റ, പുറം 92. (1993)
എഴുത്തു് സമൂഹനിര്‍മ്മിതിയാണെന്നു വിശ്വസിക്കുന്നവര്‍ക്ക് സമൂഹത്തോട്, രാഷ്ട്രത്തോട് ഉത്തരവാദിത്തമുണ്ടാകുമ്പോള്‍ പ്രതികരണങ്ങള്‍ക്ക് ശക്തി കൂടും. അതിന് എല്ലാക്കാലത്തും പ്രസക്തിയുണ്ടാവുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് പുതിയ കാലത്തിന്റെ കവിത പ്രതികരിക്കുന്നതെങ്ങനെയാണെന്നും അത് ഏതു സാമൂഹികസാഹചര്യവുമായി ബന്ധപ്പെട്ടാണ് വികസിക്കുന്നതെന്നും പരിശോധിക്കേണ്ടത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നത്.
Saturday, May 23, 2020
ഓൺലൈനുകൾ വിവരവിദ്യാദോഷമാകരുത് !
പഞ്ചതന്ത്രം കഥകൾ രചിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. രാജാവിന്റെ മണ്ടന്മാരായ മക്കളെ പഠിപ്പിക്കാൻ അധ്യാപകൻ കണ്ടെത്തിയ വഴിയായിരുന്നു അത്. (മഹിളാരോപ്യം എന്ന രാജ്യത്തെ അമരശക്തി എന്ന രാജാവിന് മൂന്നു മക്കൾ. മൂവരും മണ്ടന്മാരായതിനാൽ രാജാവിന് സങ്കടമായി. ജീവിതം എങ്ങനെ മുന്നോട്ടുപോകും. സഭ കൂടിയപ്പോൾ നിർദ്ദേശം വന്നു. വിഷ്ണുശർമ്മൻ എന്ന വിദ്വാനെ വിളിക്കാൻ. അദ്ദേഹം വരികയും കഥകളിലൂടെ ധർമ്മം, നീതി, ശാസ്ത്രങ്ങൾ എന്നിവ പഠിപ്പിക്കുകയും ചെയ്തു. - ഇങ്ങനെയൊരു പിൻബലമുണ്ടതിന്.) അതൊരു സൂചനയാണല്ലോ എന്നൊന്നുമല്ല. ഈ കഥാനിർമ്മാണകൗതുകത്തിനു പുറകിലുമുണ്ട് ഇവിടെ പറയുന്ന വിഷയവുമായി ബന്ധപ്പെട്ട ചിലത്. ശ്രീകൃഷ്ണനും സുദാമാവും സതീർത്ഥ്യരായിരുന്നു. ഒരാശ്രമത്തിൽ താമസിച്ചു പഠിച്ചവരായിരുന്നു. ശ്രീരാമകൃഷ്ണപരമഹംസനൊപ്പമുണ്ടായിരുന്നു വിവേകാനന്ദൻ. വിരലു നഷ്ടപ്പെടുത്തിയ ഏകലവ്യൻ ദ്രോണർക്കൊപ്പവും. പ്ലേറ്റോ അരിസ്റ്റോട്ടിലിനൊപ്പവും. അങ്ങനെയങ്ങനെ. ശരികൾ, ശരിതെറ്റുകൾ, ശരികേടുകൾ, അധ്യാപക-വിദ്യാർത്ഥി-വിദ്യാർത്ഥി ബന്ധത്തിന്റെ നിരവധി കഥകൾ. ഈ കഥകളെല്ലാം വിവിധ തരക്കാരായ ശിഷ്യന്മാരെക്കുറിച്ച് പറയുന്നു.
Wednesday, May 20, 2020
സാമ്പത്തിക പുനർവിതരണത്തിനുള്ള ജൈവായുധം
സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലായ ദശലക്ഷക്കണക്കിന് മനുഷ്യരെ പട്ടിണിയിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ട ഒന്നാണ് വെറും നാലു മണിക്കൂർ സമയം മാത്രം അനുവദിച്ചുകൊണ്ട് പ്രഖ്യാപിച്ച ലോക്ക് ഡൗൺ. കുടിയേറ്റത്തൊഴിലാളികളിൽ വിവിധ കാരണങ്ങളാൽ നാനൂറോളം പേർ മരിച്ചുവീണുവെന്നാണ് മനസ്സിലാക്കാനാകുന്നത്. ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്ന് സ്വന്തം വീടണയാൻ ശ്രമം നടത്തിയതിനു കാരണമായത് തൊഴിൽനഷ്ടവും അനിശ്ചിതാവസ്ഥയുമാണ്. അവർ തൊഴിലന്വേഷിച്ച്, അതിന്റെ പേരിൽ സൗജന്യങ്ങളാവശ്യപ്പെട്ട് വന്നവരോ പോയവരോ അല്ല. നിലവിലുള്ള സമ്പ്രദായങ്ങളെ വിശ്വസിച്ച് തൊഴിലെടുക്കാനിറങ്ങിയവരാണ്. അസംഘടിതരുമാണ്. ഇതൊന്നും പരിഗണിക്കാതിരുന്ന സംസ്ഥാനങ്ങൾ ഇപ്പോൾ തൊഴിൽനിയമങ്ങളിലെ പൊഴിച്ചെഴുത്തു നടത്തുന്നു. ഓർഡിനൻസുകൾ തന്നെ നിലവിൽ വന്നിരിക്കുന്നുവെന്നാണ് വാർത്തകൾ.
Friday, May 15, 2020
ശാരീരിക അകലം, പ്രതിരോധം, പുതിയ ലോകം
കൊറോണയ്ക്കെതിരെയുള്ള പ്രതിരോധം ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ്. ഈ പ്രതിരോധപ്രവർത്തനം വൈറസിനെതിരെ മാത്രമാണോ എന്നുചോദിച്ചാൽ അല്ല എന്നാണുത്തരം. പ്രതിരോധിക്കാനുള്ള
ശ്രമങ്ങളൊക്കെ തുറന്നു കാണിക്കുന്നത് ജനാധിപത്യം ഭീഷണി നേരിടുന്ന കാലത്തെയാണ്. അമേരിക്കയും ഇറ്റലിയും സ്പെയിനും ചൈനയും ഇന്ത്യയുമൊക്കെ പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നു എന്നാണ് വാർത്തകൾ. സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കപ്പെടുന്നു. അമേരിക്കയ്ക്ക് ലോകത്തിനുമേലുള്ള രാഷ്ട്രീയസ്വാധീനം ചൈനയിലേക്കു മാറാനുള്ള സാധ്യത വരെ വിലയിരുത്തപ്പെടുന്നു. പാശ്ചാത്യലോകം ചൈനയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ചൈന വിജയിച്ചതായി വേണം മനസ്സിലാക്കാൻ. വുഹാൻ എന്ന പ്രഭകേന്ദ്രം സാധാരണനിലയിലേക്കു മടങ്ങിയിരിക്കുന്നു. അമേരിക്കയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചൈന അതേറ്റെടുക്കുയും ചെയ്തതിന് ലോകാരോഗ്യസംഘടനയോടുള്ള ഇരു രാജ്യങ്ങളുടെയും നിലപാടുകൾ തന്നെ നോക്കിയാൽ മതി.
ശ്രമങ്ങളൊക്കെ തുറന്നു കാണിക്കുന്നത് ജനാധിപത്യം ഭീഷണി നേരിടുന്ന കാലത്തെയാണ്. അമേരിക്കയും ഇറ്റലിയും സ്പെയിനും ചൈനയും ഇന്ത്യയുമൊക്കെ പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നു എന്നാണ് വാർത്തകൾ. സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കപ്പെടുന്നു. അമേരിക്കയ്ക്ക് ലോകത്തിനുമേലുള്ള രാഷ്ട്രീയസ്വാധീനം ചൈനയിലേക്കു മാറാനുള്ള സാധ്യത വരെ വിലയിരുത്തപ്പെടുന്നു. പാശ്ചാത്യലോകം ചൈനയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ചൈന വിജയിച്ചതായി വേണം മനസ്സിലാക്കാൻ. വുഹാൻ എന്ന പ്രഭകേന്ദ്രം സാധാരണനിലയിലേക്കു മടങ്ങിയിരിക്കുന്നു. അമേരിക്കയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചൈന അതേറ്റെടുക്കുയും ചെയ്തതിന് ലോകാരോഗ്യസംഘടനയോടുള്ള ഇരു രാജ്യങ്ങളുടെയും നിലപാടുകൾ തന്നെ നോക്കിയാൽ മതി.
Wednesday, April 29, 2020
കഥയുടെ ആദിരൂപം
സിനിമ
ദൃശ്യാഖ്യാനവും സമൂഹത്തിന്റെ പരിച്ഛേദവുമാകുമ്പോൾ പോപ്പുലർ കൾച്ചറിന് അവിടെ ഇടപെടാനാവില്ല.
പോപ്പുലർ കൾച്ചർ സമൂഹത്തിന്റെ ഭാഗമാണെന്നിരിക്കെ അത് ജീവിതാനുഭവങ്ങളെയും നാനാവിധ കാഴ്ചപ്പാടുകളെയും
നോക്കിക്കാണുന്ന രീതിയാണ് ഇങ്ങനെ പലപ്പോഴും പറയിക്കുന്നത്. സനൽകുമാർ ശശിധരന്റെ ചോല(2019) എന്ന സിനിമ മലയാളിയുടെ
പോപ്പുലർ സംവേദനശീലത്തിന് ഒരിക്കലും വിധേയപ്പെടുന്നില്ല. സിനിമയുടെ സാധാരണ കാഴ്ചയിൽനിന്നും
എത്രയോ ഉയരത്തിലാണ് ആ സിനിമയും കഥാപാത്രങ്ങളും തങ്ങളുടെ സ്വത്വത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. കഥാപരിണാമത്തിലേക്കുള്ള
ഒറ്റ സൂചന പോലുമില്ലാതെ, മറ്റു സമാനതകൾ നിലനിർത്തിക്കൊണ്ടുതന്നെ, നിസ്സഹായതയുടെ സ്ത്രീയവസ്ഥയും
വേട്ടക്കാരനോടുള്ള ഇരയുടെ വിധേയത്വവും സമൂഹം കല്പിച്ച മാനസികഭാവമാണെന്ന സൂചനയെ
Monday, April 20, 2020
ടാഗോർ പ്രതിഭ - ഇന്നത്തെക്കാലം ആവശ്യപ്പെടുന്നത്
ഉപാധികളില്ലാത്ത സ്നേഹം. ബദലുകളില്ലാത്ത ചിന്ത. പ്രകൃതിയിലേക്കു തിരിഞ്ഞ് എല്ലാ ഭൗതികനേട്ടങ്ങളെയും മനുഷ്യസാധ്യമായ അനുഭൂതികൾ മാത്രമാക്കി, ആത്മാവിൽ വിലയിക്കുന്ന പ്രതിഭാസമായിത്തീരുന്ന ടാഗോർ. കണ്ണുകളടച്ച് ധ്യാനിച്ചുനിൽക്കുമ്പോൾ പ്രകൃതി നമ്മോടൊപ്പം ലയിക്കുകയാണ്. ഈ ലയനമാണ് സ്വാതന്ത്ര്യം. ഉപാധികളില്ലാത്ത സ്വാതന്ത്ര്യം.
ഭജനം പൂജനം ആരാധനയും സാധനയും ഹേ നിര്‍ത്തുക സാധോ
നിജദേവാലയമൂലയിലെന്തിനിരിക്കുന്നൂ നീ, രുഗ്ദ്ധ കവാടം?
നിഭ്രതമിരുട്ടില്‍ നിഗൂഢമിരുന്നു നീ ധ്യാനിക്കും ദൈവതമവിടെ
നില കൊള്‍വീല! നിമീലിതലോചനമൊന്നു തുറക്കൂ, നന്നായ് നോക്കൂ!
കരിനിലമുഴുമാ കര്‍ഷകരോടും വർഷം മുഴുവന്‍ വഴി നന്നാക്കാന്‍
പെരിയ കരിങ്കല്‍ പാറ നുറുക്കി നുറുക്കിയൊരുക്കും പണിയാളരോടും
എരിവെയിലത്തും പെരുമഴയത്തും ചേർന്നമരുന്നൂ ദൈവം!
------
നമ്മളെല്ലാവരും ഇരയോ വേട്ടക്കാരോ ആയിത്തീരുന്ന കാലം. വീടുകൾക്കുള്ളിൽ അടച്ചിരിക്കുമ്പോഴും അലട്ടുന്ന വരുമാനപ്രശ്നം. സർക്കാർസംവിധാനങ്ങൾക്ക് അടിതെറ്റിയാൽ തകരുന്ന സാമ്പത്തികസ്വാതന്ത്ര്യം. കർഷകരെയും മണ്ണിൽചേർന്നു പണിയെടുക്കുന്നവരെയും മറന്നാൽ നമുക്കൊരിക്കലും ഈ സ്വാതന്ത്ര്യമുണ്ടാവില്ല. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു ചിന്ത പെരുക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കർഷകരുട സമരത്തെ അതിജീവനത്തിനുള്ള സമരമെന്നു മാധ്യമങ്ങൾ വിശേഷിപ്പിക്കുമ്പോൾ ആരുടെ അതിജീവനത്തിനുള്ളത് എന്ന് പ്രത്യേകം ചോദിക്കേണ്ടിവരും. അതെല്ലാവരുടെയും അതിജീവനത്തിന്റെ പ്രശ്നമാണെന്ന് തിരിച്ചറിയാതിരിക്കുക എന്നിടത്താണ് മുതലാ'ണി'ത്തം അതിന്റ സ്വഭാവത്തെ കാണിക്കുന്നത്. ഓരോരുത്തരും ഇരകളാണ്. പ്രകൃതിയോടുള്ള സമീപനം മാറുമ്പോൾ പ്രകൃതി തന്നെ സ്വീകരിക്കാനായുന്ന ഇരകൾ. അതറിയാതെ എല്ലാ കുടിലബുദ്ധിയും പ്രകൃതിക്കെതിരെ പ്രയോഗിക്കുന്നവരോട് ടാഗോറിനെപ്പോലെയുള്ള പ്രതിഭകൾ സംസാരിക്കുമ്പോൾപ്പോലും അതിലെ നെഗറ്റീവ് കാണാൻ ശ്രമിക്കുന്നവരോട് പ്രത്യേകിച്ചൊന്നും പറയാനില്ല.
ഭജനം പൂജനം ആരാധനയും സാധനയും ഹേ നിര്‍ത്തുക സാധോ
നിജദേവാലയമൂലയിലെന്തിനിരിക്കുന്നൂ നീ, രുഗ്ദ്ധ കവാടം?
നിഭ്രതമിരുട്ടില്‍ നിഗൂഢമിരുന്നു നീ ധ്യാനിക്കും ദൈവതമവിടെ
നില കൊള്‍വീല! നിമീലിതലോചനമൊന്നു തുറക്കൂ, നന്നായ് നോക്കൂ!
കരിനിലമുഴുമാ കര്‍ഷകരോടും വർഷം മുഴുവന്‍ വഴി നന്നാക്കാന്‍
പെരിയ കരിങ്കല്‍ പാറ നുറുക്കി നുറുക്കിയൊരുക്കും പണിയാളരോടും
എരിവെയിലത്തും പെരുമഴയത്തും ചേർന്നമരുന്നൂ ദൈവം!
------
നമ്മളെല്ലാവരും ഇരയോ വേട്ടക്കാരോ ആയിത്തീരുന്ന കാലം. വീടുകൾക്കുള്ളിൽ അടച്ചിരിക്കുമ്പോഴും അലട്ടുന്ന വരുമാനപ്രശ്നം. സർക്കാർസംവിധാനങ്ങൾക്ക് അടിതെറ്റിയാൽ തകരുന്ന സാമ്പത്തികസ്വാതന്ത്ര്യം. കർഷകരെയും മണ്ണിൽചേർന്നു പണിയെടുക്കുന്നവരെയും മറന്നാൽ നമുക്കൊരിക്കലും ഈ സ്വാതന്ത്ര്യമുണ്ടാവില്ല. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു ചിന്ത പെരുക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കർഷകരുട സമരത്തെ അതിജീവനത്തിനുള്ള സമരമെന്നു മാധ്യമങ്ങൾ വിശേഷിപ്പിക്കുമ്പോൾ ആരുടെ അതിജീവനത്തിനുള്ളത് എന്ന് പ്രത്യേകം ചോദിക്കേണ്ടിവരും. അതെല്ലാവരുടെയും അതിജീവനത്തിന്റെ പ്രശ്നമാണെന്ന് തിരിച്ചറിയാതിരിക്കുക എന്നിടത്താണ് മുതലാ'ണി'ത്തം അതിന്റ സ്വഭാവത്തെ കാണിക്കുന്നത്. ഓരോരുത്തരും ഇരകളാണ്. പ്രകൃതിയോടുള്ള സമീപനം മാറുമ്പോൾ പ്രകൃതി തന്നെ സ്വീകരിക്കാനായുന്ന ഇരകൾ. അതറിയാതെ എല്ലാ കുടിലബുദ്ധിയും പ്രകൃതിക്കെതിരെ പ്രയോഗിക്കുന്നവരോട് ടാഗോറിനെപ്പോലെയുള്ള പ്രതിഭകൾ സംസാരിക്കുമ്പോൾപ്പോലും അതിലെ നെഗറ്റീവ് കാണാൻ ശ്രമിക്കുന്നവരോട് പ്രത്യേകിച്ചൊന്നും പറയാനില്ല.
------
ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനം എഴുതിയത് ഒരാളാണ്. സർ പട്ടം വേണ്ടെന്ന് ബ്രിട്ടീഷുകാരോട് തുറന്നു പറഞ്ഞ മഹാനായ ടാഗോർ. ദേശീയതയെക്കുറിച്ച് ടാഗോർ പറഞ്ഞത് അപകടകരമായ വിധത്തിലുള്ള അതിന്റെ കാഴ്ചപ്പാടിനെ പരാമർശിച്ചുകൊണ്ടാണ്. ഉപരിപ്ലവമായ രീതിയിൽ ദേശീയതാബോധം കുത്തിവയ്ക്കാൻ ശ്രമിക്കുന്നതിനോട് അങ്ങനെ ഒരു നിലപാട് എടുക്കാൻ മാത്രമേ സാധിക്കൂ.
Monday, March 02, 2020
ചലച്ചിത്രചിഹ്നനവും ഭാഷാശാസ്ത്രവും
ഭാഷയെന്നാൽ ചിഹ്നവ്യവസ്ഥയിലധിഷ്ഠിതമായ ആശയവിനിമയപ്രക്രിയയാണ്. ഈ വ്യവസ്ഥ
ചിന്തകളെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനും കൈമാറ്റം
ചെയ്യുന്നതിനുമുള്ള ഉപാധിയാണ്. ആശയം പ്രകടിപ്പിക്കുന്നയാളും അതു
സ്വീകരിക്കുന്നയാളും തമ്മിലുള്ള ഒരു ഉടമ്പടിയാണിത്. രണ്ടുകൂട്ടരും
ഭാഷാവ്യവസ്ഥയെക്കുറിച്ച് അറിവുള്ളവരായിരുന്നാൽ മാത്രമേ, ആശയവിനിമയപ്രക്രിയ
പൂർത്തിയാകുന്നുള്ളൂ. ഒരു ഭാഷാവ്യവസ്ഥയിൽ സൂചകങ്ങളും സൂചിതങ്ങളും
ഉൾപ്പെടുന്ന അർത്ഥതലം മാത്രമല്ല ഉള്ളത്. നേരിട്ട് ഭാഷയിലേക്ക് കടന്നുവരാത്ത
ആംഗ്യങ്ങൾ ഉൾപ്പെടെ പലതും ആശയവിനിമയപ്രക്രിയയിൽ ഇടപെടുന്നു. സിനിമയിലും
ഇതങ്ങനെത്തന്നെയാണ്. സിനിമയിലെ സംഭാഷണം മാത്രമല്ല, ഷോട്ടുകളും ആംഗിളുകളും
പ്രകാശക്രമീകരണവും കഥാപാത്രസ്വരൂപവുമെല്ലാം സിനിമയുടെ ആശയവിനിമയപ്രക്രിയയിൽ
ഉൾപ്പെടുന്നു. എന്നാൽ സിനിമ നിർമ്മിക്കുന്നതിനുപയോഗിച്ച ഭാഷാരീതിയിലല്ല
സിനിമയുടെ വിശകലനം നടക്കുക. എഴുത്തുഭാഷയാണ് പൊതുവെ ഇതിനുള്ള മാധ്യമം.
ആസ്വാദകന് പ്രതികരിക്കുന്നതിനുള്ള ഉപാധി സിനിമ എന്ന മാധ്യമത്തിൽനിന്നു
വ്യത്യസ്തമാണ്.
Saturday, January 25, 2020
ഭാഷാസ്നേഹം എന്ന ആഢംബരം!
പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, പേർഷ്യൻ, ഉറുദു, ഹിന്ദി, മറാത്തി അങ്ങനെയങ്ങനെ എത്രയെത്ര ഭാഷകളിൽനിന്നും കടംകൊണ്ട വാക്കുകൾ. എന്നാൽ കളിയാക്കലിനും വിലയിരുത്തലിനും മാത്രമായി മലയാളത്തിന്റെ വിവർത്തനരൂപങ്ങളെ ഉപയോഗിക്കുന്നതു കാണുമ്പോൾ പലപ്പോഴും ഓരോരുത്തരിലും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന അവജ്ഞയുണ്ടല്ലോ, അതു പറഞ്ഞറിയിക്കാനാവില്ല. സ്വിച്ചിന്റെ മലയാളമെന്നു പറഞ്ഞ് ഏതോ ഒരു വിദ്വാൻ പ്രചരിപ്പിച്ച വൈദ്യുതാഗമനനിയന്ത്രണയന്ത്രം എന്ന വാക്ക് വിവർത്തനത്തിനുള്ള ശ്രമങ്ങളെ പാടെ കളിയാക്കിക്കളഞ്ഞു. മലയാളത്തിലിറങ്ങിയ സിംഹവാലൻ മേനോൻ എന്ന സിനിമയിൽ “ഹാപ്പി ബർത്ത് ഡേ ടു യൂ” എന്നത് “സന്തോഷജന്മദിനം കുട്ടിക്ക്” എന്നാക്കി ആർത്തു ചിരിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ മലയാളി കളിയാക്കിയത് മലയാളത്തിന്റെ കോംപ്ലക്സിനെത്തന്നെയാണ്. ഇംഗ്ലീഷ് പറയാനറിയുക/അറിയാതിരിക്കുക എന്ന നിലയിലുള്ള കോംപ്ലക്സല്ല, മലയാളത്തെ മലയാളിയെപ്പോലെ ഉപയോഗിക്കാനറിയണം എന്നറിയിക്കാനുള്ള ശ്രമങ്ങളെയാണ് അത് കളിയാക്കിയത്. മായാവി എന്ന സിനിമയിലും നിരവധി ‘മലയാളപദങ്ങൾ’ തമാശരൂപേണ
Wednesday, January 01, 2020
മുകൾപ്പരപ്പിലൊതുങ്ങുന്ന ഫേസ്ബുക്ക്
യാന്ത്രികതയും അതീന്ദ്രിയതയുമൊക്കെ വിട്ട് വരുംകാലത്തിന്റെ ചരിത്രത്തിലേക്കുള്ള നൂറുനൂറു പടവുകൾ കയറിപ്പോയ മൃദുലയാന്ത്രികതയിലെ ഏറ്റവും തിളക്കമുള്ള ഏടാണ് ഫെയ്‌സ്ബുക്കിന്റേത്. പുസ്തകത്തിനകത്തെ ഏടുതന്നെ പുസ്തകമായി മാറിയ അപൂർവ്വ കാഴ്ചയാണത്.
സങ്കേതനം ചെയ്യപ്പെട്ട സന്ദേശങ്ങൾ വക്താവിൽനിന്ന് ശ്രോതാവിലേക്ക് ഒരു മാധ്യമത്തിലൂടെ കടന്നുപോവുകയും (അവിടെനിന്ന് തിരിച്ചും) വിസങ്കേതനത്തിലൂടെ ആശയവിനിമയം നടത്തുകയും ചെയ്യുന്നു എന്ന അറിവിനെ നിരന്തരവിനിമയസാധ്യതയുള്ള അനവധി അടരുകളുള്ള സന്ദേശപ്പുസ്തകമാക്കി പരിവർത്തിപ്പിക്കുകയായിരുന്നു ഫെയ്‌സ്ബുക്ക്.
സ്വകാര്യമായ ഇടമല്ലെങ്കിലും സ്വകാര്യതയെക്കാൾ സ്വീകാര്യമായ മറ്റുചിലതൊക്കെയാണ് ഈ സാംഖ്യമാധ്യമത്തെ നയിക്കുന്നത്. മെച്ചപ്പെട്ട കച്ചവടസാധ്യതയുള്ള അതിന്റെ ചൂരും ചൂടും തിരിച്ചറിഞ്ഞ് യാന്ത്രിക ഉപഭോഗപരതയെ ആശ്ലേഷിക്കുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് ഇതിലുള്ളത്. വ്യക്തിയേക്കാൾ, വ്യക്തിത്വമുള്ള അപരങ്ങളാണ് ഇതിന്റെ ഇടത്തെ സമ്പുഷ്ടമാക്കുന്നത്. വെറുതെ ചാറ്റുന്നവരും ഗൗരവത്തോടെ തിണ്ണമിടുക്ക് കാണിക്കുന്നവരും എന്നിങ്ങനെ രണ്ടുതരം കൂട്ടരാണ് ഇതിലുള്ളതെന്ന് പരക്കെ തോന്നുമെങ്കിലും അതിലപ്പുറമുള്ള പൊതുസ്വത്വത്തെ രൂപപ്പെടുത്താൻ ഫേസ്ബുക്കിനാവുന്നുണ്ട്. അതുകൊണ്ടാണ് രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിൽ ഫേസ്ബുക്ക് നിർണ്ണായകമാകുന്നത്. പലപ്പോഴും തോന്നാറുണ്ട്, സോഷ്യൽ മീഡിയയിലെ വ്യക്തികൾ അപരത്തെയാണ് അന്വേഷിക്കുന്നതെന്ന്. അപരനെയല്ല, അപരത്തെത്തന്നെ. തനിക്കിണങ്ങിയതോ, തന്നോടൊപ്പം ഇണങ്ങുന്നതോ, തന്റേതുതന്നെയോ ആയ പ്രതിച്ഛായകളെ സങ്കല്പിക്കാനും അവയെ അപരമായി കാണാനുമുള്ള പ്രവണതയാണിത്.
Tuesday, December 24, 2019
ഡോക്യുമെന്ററിയിലെ ചലച്ചിത്രാത്മകത
കാഴ്ചയുടെ മാധ്യമമായ സിനിമ, അതിന്റെ സംവേദനശീലങ്ങളിൽ സാങ്കേതിക മാറ്റങ്ങൾക്കനുസൃതമായി നിരന്തരം വ്യത്യാസങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. കഥ പറയുന്നതിനുപയോഗിക്കുന്ന വിവിധ സമ്പ്രദായങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഇതു വ്യക്തമാണ്. എത്രതന്നെ പുതുമയാർന്ന സാങ്കേതികസംവിധാനങ്ങൾ രൂപപ്പെടുമ്പോഴും കഥ പറയുകയെന്നതാണ് ഫീച്ചർ സിനിമയുടെ അടിസ്ഥാനധർമ്മം. ദൃശ്യഭാഷ രൂപപ്പെടുത്തിയ സാക്ഷരത ഓരോ ചരിത്രസന്ദർഭങ്ങളുമായി ചേർന്ന് പുതുക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
റഷ്യൻ സംവിധായകനായ സെർഗി ഐസൻസ്റ്റീൻ സ്‌ട്രൈക്ക് (Stachka, 1925) എന്ന സിനിമയിലൂടെ വളരെ ഫലപ്രദമായി ഉപയോഗിച്ച മൊണ്ടാഷ് സങ്കേതം (Montage) കറുപ്പിലും വെളുപ്പിലുമുള്ള ദൃശ്യവിന്യാസത്തെ കവിഞ്ഞുനിൽക്കുന്ന അവതരണരീതി പുതിയ കാലത്തുപോലും ഏറെ ഫലപ്രദമാക്കപ്പെട്ടിട്ടില്ല. സാങ്കേതികതയുടെ മികവിലൂടെ മൊണ്ടാഷിന്റെ ദൃശ്യഭംഗി കൂടിയെന്നുമാത്രം. അടിസ്ഥാനപരമായി സിനിമയിന്നും കഥ പറയുകയാണ്, അനുഭവിപ്പിക്കുകയാണ്.
Subscribe to:
Comments (Atom)










