Saturday, December 19, 2015

ബൗദ്ധികസ്‌നാനം ചെയ്യിച്ച സ്‌നാപകൻ

           
ലങ്കാലക്ഷ്മി എന്ന പ്രസിദ്ധമായ നാടകത്തിൽ രാവണൻ പറയുന്നുണ്ട് - (ഇന്ദ്രജിത്തിനെ സമീപിച്ച്) 'മകനേ! രാവണൻ ഒരല്പായുസ്സിൽ അറ്റുപോകുന്ന പൂമ്പാറ്റയല്ല. രാവണൻ പരമ്പരയാണ്. ഇന്നലെയും ഇന്നും നാളെയും ഉള്ളതാണ്. ഹേതിപുത്രൻ, വിദ്യുൽകേശൻ, തൽപുത്രൻ, സുകേശൻ, സുകേശന്റെ പുത്രൻ സുമാലി, സുമാലിയുടെ പൗത്രൻ രാവണൻ, രാവണന്റെ പുത്രൻ മേഘനാദൻ...'
          ഇതിഹാസങ്ങൾ വ്യക്തിത്വത്തെ പ്രത്യേക അടരുകളിൽ സൂക്ഷിക്കുന്നവയാണ്. പുനർവായനകളുടെ അർത്ഥവ്യാപ്തികളിലേക്ക് നിരന്തരം യാത്ര ചെയ്യുന്നവയാണ്. ബൗദ്ധികശീലങ്ങളിലേക്ക് പുതുമയുടെ പ്രകാശം ചൊരിയുന്നവയാണ്. അവയെ തിരിച്ചറിയുകയും ആശ്ലേഷിക്കുകയും ചെയ്യുന്നവർ വരുംകാലത്തിനും വരുംകുലത്തിനും പുതുസന്ദേശങ്ങൾ നൽകുന്നവരുമാണ്. രാക്ഷസകുലത്തെ സംബന്ധിച്ചു മാത്രമല്ല, മനുഷ്യകുലത്തെ സംബന്ധിച്ചും രാവണന്റെ പരാമർശം പ്രസക്തമാണ്.

Thursday, December 10, 2015

പോർണോഗ്രഫി എന്ന തർക്കവിഷയം

          


അശ്ലീലം എന്ന പദത്തിന് ശ്ലീലമല്ലാത്തത് എന്നർത്ഥം. ഒരു സംഗതി ശ്ലീലമല്ലാതാകുന്നത് വ്യക്തി, കുടുംബം, സമൂഹം തുടങ്ങിയ അളവുകോലുകൾക്കനുസൃതമായിട്ടാണ്. Taboo എന്ന ഇംഗ്ലീഷ് പദം ശ്ലീലമല്ലാത്തവയെ സൂചിപ്പിക്കുന്നു. നിഘണ്ടുവിലെ അർത്ഥമാകട്ടെ, വ്യക്തികളെയും വസ്തുക്കളെയും ചോദ്യം ചെയ്‌വാൻ പാടില്ലാത്തവിധം പവിത്രമായി അവരോധിക്കുകയും മറ്റുചിലവയെ അപ്രകാരം തന്നെ വിലക്കുകയും ചെയ്യുന്ന ഒരു പുരാതന Polynesian മതാചാരം; പ്രസ്തുത ആചാരമനുസരിച്ച് വിലക്കപ്പെട്ട വ്യക്തിയോ വസ്തുവോ എന്നൊക്കെയാണ്. നിഷിദ്ധമായി പ്രഖ്യാപിക്കുകയെന്നു പറയുമ്പോൾ എന്തുകൊണ്ട് നിഷിദ്ധമാകുന്നു എന്നതിന്റെ ശാസ്ത്രീയതയാണ് വിശകലനം ചെയ്യപ്പെടുന്നത്. ശ്ലീലമല്ലാത്തവയെന്നത് ആപേക്ഷികമാണ്. ഓരോ സംസ്‌കാരത്തിനും സാഹചര്യത്തിനും അനുസൃതമായി

Thursday, November 19, 2015

കാലാവസ്ഥ മാറുന്ന പരസ്യങ്ങൾ

Advertising is legalized lying. - H G Wells

          An idea can change your life! എന്നു പറയുന്നത് ഏത് ഉല്പന്നത്തെക്കുറിച്ചാണെന്ന് സംശയമേതുമില്ലാതെ കൊച്ചുകുട്ടികൾ പോലും പറയും.
മൊബൈലാകുക എന്ന നല്ല ഐഡിയയെക്കുറിച്ച്, ഭയാശങ്കകളില്ലാതെ സംസാരിക്കാൻ സഹായിക്കുന്ന നെറ്റുവർക്കിന്റെ ലഭ്യതയെക്കുറിച്ച്, ഡാറ്റാ കണക്ഷന്റെ വേഗതയെയും സാധ്യതകളെയും കുറിച്ച്... അങ്ങനെയങ്ങനെ നിരന്തരം പത്രങ്ങളിലും വാരികകളിലും ടെലിവിഷനിലും റേഡിയോയിലും കൂറ്റൻ ഹോർഡിംഗുകളിലും മാത്രമല്ല, റെയിൽവെ സ്റ്റേഷന്റെ ചവിട്ടുപടികളിൽ വരെ പതിച്ചിരിക്കുന്ന പരസ്യങ്ങൾ. ഇങ്ങനെ നിറഞ്ഞു തിമർക്കുന്ന പരസ്യവിപണിയെ തട്ടാതെയും മുട്ടാതെയും സഞ്ചരിക്കാനാവില്ല. കടയിൽ പ്രദർശിപ്പിച്ചിരിക്കുന്ന വ്യത്യസ്ത ഉല്പന്നങ്ങൾ കാണുമ്പോൾ അതിൽ ചിലതെങ്കിലും ഇതേവരെ കേട്ടിട്ടില്ലാത്തതെന്ന് അത്ഭുതത്തോടെ പറയാനും അതുകൊണ്ടുതന്നെ, അതുവേണ്ടെന്ന് നിസ്സംശയം പ്രഖ്യാപിക്കാനും ഉപഭോക്താവു ശ്രദ്ധിക്കുന്നു. സൂപ്പർമാർക്കറ്റിലായാലും നാട്ടിൻപുറത്തെ കടയിലായാലും വില്പനയ്ക്കു തയ്യാറായി നിൽക്കുന്ന ഉല്പന്നത്തോടൊപ്പം തന്നെ ഡിസ്‌കൗണ്ട്

Wednesday, October 14, 2015

വെളിച്ചത്തെ വെളിച്ചത്തിലേക്കു ചേർക്കുമ്പോൾ...

(സുകുമാര്‍ അഴീക്കോടിന്റെ ഭാരതീയത എന്ന കൃതിയുടെ വായന)

തമേവ ഭാന്തം അനുഭാതി സർവ്വം*
(എപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കുന്ന അതിനെ ആശ്രയിച്ച് മറ്റുള്ളവ തുടർന്നു പ്രകാശിച്ചുകൊണ്ടിരിക്കുന്നു)

          ഭാരതീയത പലമട്ടിലും നമ്മെ ചേർത്തുനിർത്തുകയും ജന്മാന്തരസൗഹൃദങ്ങളുടെ തീക്ഷ്ണഭാവങ്ങളെ ഉദ്‌ഘോഷിക്കുകയും ചെയ്യുന്നുണ്ട്. ഈ സൗഹൃദം സ്വച്ഛന്ദസുന്ദരമായ ഗ്രാമങ്ങളും തെളിനീലവാനവും പച്ചപ്പുനിറഞ്ഞ വനപ്രദേശങ്ങളുമായി മാത്രമല്ല, ഇതിഹാസപുരാണാദികളും ഉപനിഷദ് വചനങ്ങളും ആയുർവ്വേദസംഹിതകളും നമ്മുടെ ഇന്ദ്രിയസംവേദനക്ഷമതയെയാകെത്തന്നെ നിയന്ത്രിച്ചു നിർത്താനുതകുന്ന നവം നവങ്ങളായ ഒരുകൂട്ടം ദർശനങ്ങളുമൊക്കെയായി പ്രത്യക്ഷപ്പെടുന്ന ഒന്നാണ്. ഇരുട്ടിൽനിന്നു പ്രകാശത്തിലേക്കാനയിക്കുന്ന തമസോ മാ ജ്യോതിർഗമയ എന്ന പ്രാർത്ഥനയെ (ബൃഹദാരണ്യകോപനിഷത്ത്, 1/3/28) വസുധൈവകുടുംബകം എന്ന സങ്കല്പത്തിലേക്കു വിവർത്തനം ചെയ്ത്

Tuesday, February 10, 2015

വിശുദ്ധന്‍ സിനിമയ്ക്കൊരു കുറിപ്പ്

സംവിധായകൻ കൈയൊപ്പു ചാർത്തിയ വിശുദ്ധൻ

          സിനിമ സംവിധായകന്റേതാവുന്നത് അതിന്റെ കൈയൊതുക്കവും വിഷയത്തോടുള്ള സമീപനത്തിൽ പുലർത്തുന്ന പക്വതയും കൊണ്ടുതന്നെയാണ്. വിശുദ്ധനെന്ന സിനിമയുടെ സംവിധായകൻ വൈശാഖിനാണ് ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ മാർക്കു്. കഥയെന്തുമാവട്ടെ, അതെങ്ങനെ പറയുന്നു എന്നതിലാണ് സിനിമ മികവു കാണിക്കുന്നതു്. പ്രമേയത്തെ അതിന്റെ ഗൗരവത്തിൽ സമീപിക്കുകയും പശ്ചാത്തലദൃശ്യങ്ങളെ പരമാവധി പ്രേക്ഷകരുടെ കാഴ്ചയെന്ന അനുഭവത്തിലേക്ക് ഇണക്കുകയും ചെയ്യുന്നുവെന്നതാണ് ചിത്രത്തിന്റെ മേന്മ. ഛായാഗ്രഹണത്തിൽ ഷെഹ്നാദ് ജലാൽ മറ്റാരേക്കാളും മികച്ചുനില്ക്കുന്നു. തന്റെ മുൻകാല സിനിമകളെയെല്ലാം (പോക്കിരിരാജ, മല്ലൂസിംഗ്, സീനിയേഴ്സ്, സൗണ്ട് തോമ) അപ്രസക്തമാക്കുന്ന സംവിധാനമികവാണ് ഈ സിനിമ പ്രകടിപ്പിക്കുന്നതു്. മല്ലൂസിംഗിലെ മനോഹരരംഗങ്ങൾ വിസ്മരിച്ചുകൊണ്ടല്ല ‌ഇതുപറയുന്നതു്.
          വിശുദ്ധനിൽത്തെളിയുന്ന കഥയ്ക്കു് മനസ്സിന്റെ മൂന്നു തലങ്ങളുമായി ബന്ധമുണ്ടു്. വ്യക്തിയെന്ന നിലയിൽ അനുഭവിക്കുന്ന സംഘർഷങ്ങളുടെ ചിത്രമാണിത്. വികാരിയെന്ന നിലയിൽ പ്രത്യക്ഷപ്പെടുന്ന കുഞ്ചാക്കോ ബോബൻ അഭിനയമികവുകൊണ്ട് ശ്രദ്ധേയനാകുന്നു. കഥയുടെ തുടക്കം മുതൽ സമാന്തരമായി സഞ്ചരിക്കുന്ന കഥയുടെ മറ്റൊരു തലം സിനിമയെ ശ്രദ്ധേയമായ അനുഭവമാക്കുന്നു. ഓരോ ഷോട്ടും വളരെ കരുതലോടെ നിർവഹിച്ചിരിക്കുന്നു. കള്ളുഷാപ്പിലെത്തുന്ന അച്ചന്റെ കൺവെട്ടത്തുനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ, ക്യാമറയുടെ കാണാക്കാഴ്ചയായി അവതരിപ്പിക്കുന്നതു രസകരമായിട്ടുണ്ട്. വാതിൽഗ്ലാസിൽ തെളിയുന്ന മുഖവും അതിലെ ആകാംക്ഷയും പകർത്തണമെന്നും, സ്വന്തം മകളുടെ കുഴിമാടം വെട്ടേണ്ടി വരുമ്പോൾ പ്രതികരണം എന്തായിരിക്കുമെന്നും തോന്നിപ്പിക്കുന്നത് സംവിധായകൻ ഏതേതംശങ്ങളിൽ കണിശത പുലർത്തുന്നുവെന്നതിനെ കാണിക്കുന്നു. മുകളിൽ നിന്നു തുടങ്ങുന്ന ആദ്യഷോട്ട്, ഇരുട്ടിൽ കല്ലെടുത്തു കുത്തുന്നതിന്റെ മീഡിയം ഷോട്ട്, അനുമോളുടെ ബാംഗ്ലൂരിലെ മുറിയിൽ വ്യത്യാസപ്പെടുന്ന ചിത്രക്കാഴ്ച, സെന്റ് ജോർജ്ജിന്റെ കുന്തമെടുത്തു കുത്തിച്ചീറ്റിക്കുന്ന ചോര, ചാനൽക്കാഴ്ച എന്നിവ മാത്രം മതി കഥയുടെ അനുഭവസാക്ഷിയായി പ്രേക്ഷകനെ കൂടെ നിർത്തുന്നതിനു്.
          മനുഷ്യനും ദൈവവും ചെകുത്താനും ഒരേസമയം തിരശ്ശീലയിൽ കടന്നുവരികയാണ്. ദൈവപുത്രനും മനുഷ്യനും തമ്മിലുള്ള അതിർവരമ്പുകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ സംഭാഷണത്തിൽ പുലർത്തുന്ന നിഷ്ഠതയുടെ തെളിവാണ്. സഭയ്ക്കു പുറത്തേക്കു പോകേണ്ടിവരുന്ന അച്ചനെയും കന്യാസ്ത്രീയേയും തികച്ചും ന്യായീകരിക്കത്തക്ക തലത്തിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ മികവു കാട്ടിയിട്ടുണ്ട്. ഓരോ രംഗവും അതിനുപയുക്തമായ രീതിയിലാണ് കൂട്ടിച്ചേർത്തിട്ടുള്ളത്. എഡിറ്റിംഗിലെ മഹേഷ് നാരായണന്റെ വിരുത് പലയിടത്തും സഹായകമായി വർത്തിക്കുന്നു.
(അപൂർണം)

Thursday, December 18, 2014

പ്രസിദ്ധീകരണങ്ങൾ

1. ചലച്ചിത്രത്തിന്‍റെ ആഖ്യാനകം
പ്രസിദ്ധീകരിച്ചത് - 2003

2. സിനിമയുടെ വ്യാകരണം 
പ്രസിദ്ധീകരിച്ചത് - 2009, 2011
ഒലിവ് പബ്ലിക്കേഷന്‍, കോഴിക്കോട്

3. ചലച്ചിത്രസിദ്ധാന്തങ്ങൾ
പ്രസിദ്ധീകരിച്ചത് - 2014
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

4. കഥയുടെ കാഴ്ചവട്ടങ്ങൾ (എഡി.)
പ്രസിദ്ധീകരിച്ചത് - 2016
ടേൺ ബുക്സ്, കോട്ടയം

5. ആഖ്യാനശാസ്ത്രം
പ്രസിദ്ധീകരിച്ചത് - 2017
ഒലീവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
രണ്ടാം എഡിഷന്‍ - 2023
ആത്മ ബുക്സ്, കോഴിക്കോട്

6. കഥയുടെ പ്രകാശവർഷങ്ങൾ (എഡി.)
പ്രസിദ്ധീകരണം - 2017
ടേൺ ബുക്സ്, കോട്ടയം.

7. പെണ്ണെഴുത്തിലെ പൊരുൾ (എഡി.)
പ്രസിദ്ധീകരണം - 2017
ടേൺ ബുക്സ്, കോട്ടയം.

8. കഥയുടെ ശബ്ദസഞ്ചാരങ്ങൾ

9. മലയാളനോവലിലെ ഭാവുകത്വനിർമ്മിതികൾ
സ്വത്വം, രാഷ്ട്രീയം, സമൂഹം

10. കഥയുടെ സാന്ദ്രധ്വനികൾ

11. ഉറവകളില്‍ ഉയിര്‍ക്കൊള്ളുന്നത്

12. നോവല്‍: അനുഭവസാക്ഷ്യവും സജ്ജീകരണവും

13. ലാവണ്യസംസ്കൃതിയുടെ മൗലികപാഠങ്ങള്‍

14. വൃത്തം (നോവല്‍) - പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് --- വാങ്ങാന്‍

15. കഥയിലെ വിചാരധാരകള്‍‍

16. ദൃശ്യവിചാരവും സിദ്ധാന്തവും - കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

17. സിനിമ: പാഠവും പഠനവും 











Thursday, August 14, 2014

കടവുകൾ കടന്നു മഹാമേരുക്കൾ താണ്ടി...

          അവളുടെ കണ്ണുകൾ മുറിയിലാകെ സഞ്ചരിക്കുകയാണ്. പരവതാനിയിൽ റെക്കോർഡുകൾ ചിതറിക്കിടക്കുന്നു. മേശപ്പുറത്തു പുസ്തകങ്ങളുടെ കൂമ്പാരം. സ്റ്റാന്റിൽ ലെതർകെയ്‌സിൽ പൊതിഞ്ഞ ക്യാമറ. ഗായകൻ ഗാനം ഉപസംഹരിക്കുകയാണ്. പുട്ട് യുവർ ഹെഡ് ഓൺ മൈ ഷോൾഡേഴ്‌സ്!
          'എന്റെ ചുമലിൽ നിന്റെ ശിരസ്സുചായ്ക്കൂ. നിന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളോടണയ്ക്കൂ.'
          തടാകത്തിലെ കളിവള്ളത്തിലും പൈൻമരങ്ങളുടെ തണലുകളിലും 'പ്രേമത്തിന്റെ നടപ്പാത'യിലും മണിക്കൂറുകൾ സംസാരിച്ചതാണ്. വാക്കുകൾ കൊണ്ടു പൂമാലകൾ കോർക്കുന്ന അയാൾ നിശ്ശബ്ദനായിരുന്നു. അവൾക്കൊന്നും പറയാനില്ല. തൊണ്ടയിൽ കനമുള്ള എന്തോ വസ്തു കുടുങ്ങിക്കിടക്കുന്നു. റെക്കോർഡ് പ്ലെയറിന്റെ സൂചി കരകരശബ്ദത്തോടെ ചലനം നിർത്തിയപ്പോൾ മുറിയിലെ നിശ്ശബ്ദത വിങ്ങിപ്പൊട്ടുന്നു.
          അസഹ്യമായ നിശ്ശബ്ദത. പ്രയാസപ്പെട്ട് അയാൾ എന്തോ പറയുന്നു. അർഥശൂന്യമായ വാക്കുകൾ. ധാരാളം അർഥം തോന്നുന്ന ശബ്ദങ്ങൾ. ശബ്ദം പരുപരുത്തതാണ്. അവൾ പ്രയാസപ്പെട്ടു ചിരിച്ചു. ആ ചിരി സ്വന്തമല്ല.
          അയാൾ മുമ്പിൽനിന്നു കൈനീട്ടി വിരൽ

Friday, June 20, 2014

കഥയും സിനിമയും

          സിനിമ സജീവമായ ഒരു സാന്നിധ്യമാണ്, കഥയും. കഥയില്ലാത്തവൻ, കഥ പറച്ചിൽ, കഥാപുസ്തകം തുടങ്ങി, നിരന്തരം ജീവിതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന കഥാസൂചനകൾ ഏറെയുണ്ട്. സിനിമയെ ഒരു ആവിഷ്കാരമാധ്യമമായി കാണുമ്പോൾ കഥയെന്നുള്ളത് അതിന്റെ അസംസ്കൃതവസ്തു മാത്രമായിത്തീരുന്നു. ലളിതകലയിലാണ് സാഹിത്യത്തിനു സ്ഥാനമുള്ളത്. അതുകൊണ്ടുതന്നെ ആനന്ദനിർമ്മാണമാണ് അതിന്റെ ലക്ഷ്യം. ആനന്ദത്തിന് വ്യത്യസ്തങ്ങളായ നിർവ്വചനങ്ങൾ പൗരസ്ത്യവും പാശ്ചാത്യവുമായ കാവ്യമീമാംസകർ നൽകുന്നുണ്ട്. ആനന്ദം ആഹ്ലാദമാണ്. അനിർവചനീയമായ അനുഭൂതിയാണ്. അത് സന്തോഷത്തെ മാത്രം ഉണ്ടാക്കുന്ന ഒന്നല്ല. വ്യത്യസ്ത വികാര-വിചാരങ്ങളുടെ സമ്മിശ്രമാണത്. അത്തരത്തിലുള്ള അനുഭുതിയിലേക്ക് അനുവാചകൻ ഉണർന്നെത്തുമ്പോൾ മാത്രമാണ് ലളിതകല

Thursday, October 24, 2013

ചലച്ചിത്രസാക്ഷരതയും ദൃശ്യസംസ്‌കാരവും

          
എഴുത്ത്, വായന തുടങ്ങിയവയുമായി ബന്ധപ്പെട്ട സാമാന്യാർത്ഥമാണ് സാക്ഷരത എന്ന പ്രയോഗത്തിനു കല്പിക്കാറ്. എന്നാൽ എല്ലാത്തരം സംവേദനശീലങ്ങളുമായും സാക്ഷരതയെ ബന്ധിപ്പിച്ചു കാണുന്നതിനു പ്രയാസമില്ല. ഇതേരീതിയിൽ ആശയവിനിമയം ലക്ഷ്യമാക്കുന്ന ദൃശ്യരൂപങ്ങളെ തിരിച്ചറിയുന്നതിനുള്ള കഴിവിനെയാണ് ദൃശ്യസാക്ഷരത എന്നു പറയേണ്ടത്. നിഘണ്ടുക്കൾ ഇതിനെ വിശദീകരിക്കുന്നത് 'the ability to recognize and understand ideas conveyed through visible actions or pictures' എന്നു മാത്രമാണ്.

Thursday, September 13, 2012

ഫോണ്ടും ചില ഉൾവിളികളും




ഒരു നോർമൽ ഫോണ്ടിൽ കാര്യങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ പലതരം സംശയങ്ങളാണ്. ഇത് ഇങ്ങനെത്തന്നെ മതിയോ ഫോണ്ടിനെന്തെങ്കിലും മാറ്റമുണ്ടായാൽ നന്നാവുമോ. രൂപത്തിലാണോ ഭാവത്തിലാണോ കാര്യം. അതോ രണ്ടും ഒരുപോലെ ഗുണപ്രദമായിരിക്കുമോ. സ്മാളസ്റ്റ്, സ്മാൾ, നോർമൽ, ലാർജ്, ലാർജസ്റ്റ് തുടങ്ങി, മദ്യഷാപ്പിലെ കണക്കുപോലെ പലതരത്തിലാണ് ഫോണ്ടുകൾ. കാർത്തിക, രേവതി, അശ്വതി, ഗോപിക, ഇന്ദുലേഖ, ഗിരിജ തുടങ്ങി വ്യത്യസ്തപേരുകളിലുള്ള രൂപങ്ങളും. ഗോപികയാണ് കൂട്ടത്തിൽ സുന്ദരി.
രേവതിക്ക് വല്ലാത്ത ഒരു ആഢ്യത്വമുണ്ട്. ഭക്ഷണകാര്യത്തിൽ പിശുക്കുകാണിക്കാത്ത ഒരു സമ്പന്നയുടെ ഭാവമാണ് ഇന്ദുലേഖയ്ക്ക്. പലപ്പോഴും ബോൾഡാക്കിയെടുക്കേണ്ട കാര്യമേയില്ല. അശ്വതി ഒരു നാണംകുണുങ്ങിയാണ്. അവൾ പലപ്പോഴും ഉപകാരപ്പെടില്ല. കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചാലും വേർപെട്ടു തന്നെ നിൽക്കും. കാർത്തിക വടിവൊത്ത് നിൽക്കും. ദരിദ്രയില്ലത്തെ യവാഗുപോലെ നീണ്ടിട്ടിരിക്കും നയനദ്വയത്തിയാണവൾ.

Monday, February 14, 2011

നിരൂപകന്റെ ധർമ്മം

          വിവാഹം ഔദ്യോഗികമായ ഒരു ഉടമ്പടിയിലെത്തിക്കാതെ ഒരുമിച്ചു ജീവിക്കുകയും സന്താനങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്ത ദമ്പതിമാർ വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ, കോടതി അവരോട് ആദ്യം വിവാഹം കഴിക്കുവാനും അതിനുശേഷം വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നേടുവാനും ആവശ്യപ്പെട്ടു. നിയമപരമായ ഒരു പ്രശ്‌നത്തിന് ഈ രീതിയിൽ മാത്രമേ സാങ്കേതികമായി പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ എങ്കിലും പ്രശ്‌നത്തിൽ വളരെയധികം കൗതുകം സൃഷ്ടിക്കപ്പെടുകയും അതൊരു വാർത്തയാവുകയും ചെയ്തു. ഇവിടെ കൗതുക വാർത്തയ്ക്കുവേണ്ട വിഭവമായിത്തീർന്നത് പ്രശ്‌നപരിഹാരത്തിന് അവലംബിച്ച മാർഗ്ഗത്തിന്റെ പ്രത്യേകതയാണ്.
          സമൂഹം, സംസ്‌കാരം, നിയന്ത്രണം മുതലായ സംജ്ഞകൾ ഇവിടെ ഇടപെടുന്നു. ഒരു പൊതുധാരണയുടെ ഭാഗമായിട്ടാണ് നിയമാവലികൾ സമൂഹത്തിൽ ഇടപെടുന്നത്. താല്ക്കാലികമായ പരിഹാരമല്ല, കാലാനുസാരിയും കാലാതിവർത്തിയുമായ പരിഹാരമാണ് ഇവിടെ അനുയോജ്യം. അത്തരത്തിലുള്ള ഒരു ഇടപെടലാണ് നിയമവ്യവസ്ഥയുടെ ഭാഗത്തുനിന്ന് സമൂഹത്തിൽ ഉടലെടുത്ത പ്രശ്‌നത്തിന്റെ പരിഹാരത്തിനായി ഉപയോഗിച്ചത്. ഭാഷയിലും സാഹിത്യത്തിലും സിനിമയിലും എന്നുവേണ്ട സകലതിലും ഇടപെടുകയും 

Sunday, October 10, 2010

കാഴ്ചകളോടുള്ള യുദ്ധപ്രഖ്യാപനം

തന്റെ ചുറ്റും കാണുന്ന കാറ്റാടിയന്ത്രങ്ങളെ ശത്രുക്കളായി കണ്ട് യുദ്ധം ചെയ്തയാളാണ് ക്വിക്സോട്ട്. ഈ കഥാപാത്രം സിനിമയെന്ന മാധ്യമത്തിന് തികച്ചും അനുയോജ്യമത്രേ. എന്തുകൊണ്ടാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. എങ്കിലും ചില കാഴ്ചകളുടെയും സമീപനങ്ങളുടെയും അടിസ്ഥാനത്തിലൊരു വിവരണം സാധ്യമാണ്. മിഥ്യാഭ്രമവും അതോടൊപ്പമുണ്ടാകുന്ന ആകര്‍ഷണവും കഴിഞ്ഞ നൂറ് ആണ്ടുകളായി നമ്മെ പിന്തുടരുന്നു. വലിയ വലിയ യുദ്ധങ്ങളുടെയും സാമ്രാജ്യത്വങ്ങളുടെയും കാഴ്ചകളും ആണും പെണ്ണും തമ്മിലുള്ള വേഴ്ചകളുടെയും വീഴ്ചകളുടെയും ചിത്രങ്ങളും മൊണ്ടാഷു ചെയ്യപ്പെട്ട് നാം കണ്ടു. ഇവയോരോന്നും ശരിയാണെങ്കിലും അല്ലെങ്കിലും വിശ്വസിക്കുന്നതിന് നമ്മെ പ്രാപ്തരാക്കി.

Monday, November 16, 2009

സിനിമയുടെ വിജയവും പ്രേക്ഷകന്റെ പ്രതിരോധവും

സിനിമയുടെ വിജയവും പ്രേക്ഷകന്റെ പ്രതിരോധവും
അനുഭവങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണവും ദൃശ്യാഖ്യാനവും തമ്മിലുള്ള സമവായത്തില്‍ നിന്നാണ് നല്ല സിനിമ ഉടലെടുക്കുന്നത്. സിനിമയുടെ ഉടല്‍ ഈ അര്‍ത്ഥത്തില്‍ ദൃശ്യങ്ങളുടെ സൂക്ഷ്മത കൊണ്ടും വിശദീകരണങ്ങളിലെ വ്യത്യസ്തതകൊണ്ടും സ്ഥലകാലങ്ങളെ അതിശയിപ്പിക്കുകയും പ്രേക്ഷകാനുഭവം ആയിത്തീരുകയും ചെയ്യുന്നു. സ്ഥലകാലങ്ങളില്‍നിന്നു വേറിട്ട ചിന്ത സാധ്യമല്ലാത്തതിനാല്‍ അവയെ അതിശയിക്കുന്നതിനായി വ്യത്യസ്തതരം ഷോട്ടുകളുടെയും ആംഗിളുകളുടെയും പ്രകാശക്രമീകരണത്തിന്റെയും ശബ്ദസാന്നിധ്യങ്ങളുടെയും മേളനമായി സിനിമ മാറുന്നു. ഈ മേളനത്തെ അര്‍ത്ഥപൂര്‍ണ്ണമായി പ്രേക്ഷകന്‍ ഉള്‍ക്കൊള്ളുന്നിടത്ത് സിനിമ വിജയിക്കുന്നു.
വര്‍ത്തമാനത്തോട് കലഹിക്കുകയല്ല സിനിമ. വര്‍ത്തമാനകാലത്തെ

Wednesday, April 15, 2009

പൊരുൾ തേടുന്ന കവിതകൾ

          അച്ചടിച്ച അക്ഷരങ്ങളിലൂടെയല്ലാതെ കവിതകളുമായി മലയാളത്തിൽ കടന്നുവന്ന ഒട്ടുവളരെപ്പേരുണ്ട്. അവരൊക്കെ കവിതയുടെ പുതുവഴികൾകൊണ്ടും ആലാപനഭംഗി കൊണ്ടും ശ്രദ്ധേയരുമാണ്. ഇവിടെയിതാ മറ്റൊരാൾ. ഗണപൂജാരി. സി.ഡി.യിലെ കവിതകളുടെ പേര് യാചകൻ. രചനയും ആലാപനവും ഗണപൂജാരി തന്നെ. ഓർക്കസ്‌ട്രേഷൻ നൽകിയിരിക്കുന്നത് ബിനു ഷിർദ്ദിഖ്.

ഇതൊരു യാത്രയാണ്. പൊരുളിന്റെ പൊരുൾ തേടിയുള്ള യാത്ര
          ആദ്യകവിത യാചകൻ എന്ന പേരിൽത്തന്നെയാണ്. കവിത എന്നതിലുപരി സാന്ദ്രമായ സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ഒരു അനുഭവിപ്പിക്കലാണത്. കേട്ടുകഴിയുന്നതോടെ ജീവിതമെന്ന, നാമറിയാത്ത സംഗീതത്തിന്റെ പൊരുളുകളേതെന്ന അന്വേഷണമാണതെന്നും അതിൽ സ്വത്വാന്വേഷണമുണ്ടെന്നും തിരിച്ചറിയാനാവും. യുഗയുഗാന്തരങ്ങളായി