Monday, July 27, 2026

ചാപ്പകുത്തലുകള്‍ക്കെതിരെ ആക്ഷേപഹാസ്യം ആയുധമായപ്പോള്‍: കോക്രോച്ച് ജനതാ പാര്‍ട്ടി പ്രക്ഷോഭത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ പ്രാധാന്യം

ഒരു അനീതി നടക്കുമ്പോള്‍ അതിനെതിരെ ചെറുത്തുനില്‍പ്പുയര്‍ത്തുന്നത് സാമാന്യമായ ധാരണയുടെ അടിസ്ഥാനത്തിലാണ്. അനീതിയുടെ പശ്ചാത്തലവും വൈകാരികതയും മറ്റും അതിനുശേഷമാണ് അപഗ്രഥിക്കപ്പെടുക. അങ്ങനെയൊരു സാഹചര്യം രൂപപ്പെടുമ്പോഴാണ് അതൊരു ബഹുജനപ്രക്ഷോഭമായിത്തീരുക. ആ സന്ദര്‍ഭത്തിലും കൃത്യമായ ദാര്‍ശനികപരിസരം രൂപപ്പെട്ടുവെന്നു കരുതാനാവുമോ? ഉത്തരം “ഇല്ല” എന്നുതന്നെയാണ്. എന്നാല്‍ അതെങ്ങനെയാണ് വളര്‍ന്നുവികസിക്കുന്ന, ചരിത്രപരമായ പരിണാമകാരിയാകുന്ന പ്രതിഷേധമായതെന്നു പരിശോധിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന പേരിന്റെ അടിസ്ഥാനം ആക്ഷേപഹാസ്യ(satire)മാണ്. ആ അനുകരണത്തെ മുളയില്‍ത്തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പിന്നീടുണ്ടായത്. പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളെന്നു പൊതുവെ വിളിക്കുന്ന ഏര്‍പ്പാടിനെ അപഹസിക്കുക എന്നതാണ് ചെറുത്തുനില്‍പ്പിനുള്ള ആയുധമായി അവര്‍ സ്വീകരിച്ചത്. ജനാധിപത്യത്തിന്റെ പാരമ്പര്യരീതികളില്‍നിന്നു വ്യതിചലിച്ചു ദേശീയതയ്ക്ക് ഊന്നല്‍നല്‍കുന്ന, ഇന്ത്യന്‍ പൗരന്മാരെ നിര്‍വ്വചിക്കുന്ന പൂര്‍വ്വകാലാനുഭവങ്ങള്‍ കൂടിയാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇവിടെയാണ് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ പുതിയ ഭാഷാരൂപങ്ങളും പ്രതീകാത്മകതയും സ്വീകരിച്ചുകൊണ്ട് വളര്‍ന്നുവരുന്ന കാലഘട്ടത്തെ നാം കാണുന്നത്. കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) എന്ന പേരില്‍ ഉയര്‍ന്നുവന്ന കൂട്ടായ്മ ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ആക്ഷേപഹാസ്യത്തെ പ്രതിഷേധത്തിന്റെ മുഖ്യഭാഷയാക്കി മാറ്റിക്കൊണ്ട്, ഭരണകൂടവിമര്‍ശകരെ രാജ്യദ്രോഹികളെന്നും വിദേശഫണ്ട് കൈപ്പറ്റുന്നവരെന്നും അര്‍ബന്‍ നക്സലുകളെന്നും ചാരന്മാരെന്നും മുദ്രകുത്തുന്ന പതിവുരീതികളെ പരിഹസിച്ചുകൊണ്ടാണ് ഈ പ്രസ്ഥാനം ശ്രദ്ധനേടിയത്. 

Wednesday, July 15, 2026

ബാലന്‍: അസ്തിത്വസങ്കീര്‍ണ്ണതകളുടെ ആഖ്യാനലോകം

“മുറികൾക്കുള്ളിൽ നിന്ന് വിവിധതരം മുറികളിലേക്ക് - അവയൊരിക്കലും അടഞ്ഞുകിടക്കുന്നവയല്ല - ബാലനെ കൊണ്ടുപോകാനാകുന്നിടത്താണ് ഈ മലയാളസിനിമ അതിന്റെ സവിശേഷഘടനയെ രൂപപ്പെടുത്തുന്നത്. ഓരോ പുതിയ ഇടങ്ങളും ഓരോ പുതിയ കഥകളായി മാറുകയും അതിനകത്ത് ജീവിക്കാൻ പ്രേരിപ്പിക്കുകയുമാണ്. അത്തരമൊരു ജീവിതം ഓരോരുത്തരും ജീവിച്ചുകൊണ്ടിരിക്കുന്നു എന്നിടത്താണ് കഥകൾക്കപ്പുറം നാമെന്താണ് എന്ന ചോദ്യം ഉണ്ടാകുന്നത്,” 

Movie Review by ഡോ. ടി. ജിതേഷ്.