Sunday, March 26, 2017

ജനപ്രിയതയിലെ ദിലീപിസം


ജനപ്രിയത അത്ര മോശം പദമല്ല; ജനാധിപത്യം മഹത്തായ ഒന്നാകുന്നതുകൊണ്ടുതന്നെ. ധാരാളം പേര്‍ പിന്തുണയ്ക്കുന്നതും ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതുമായ അവസ്ഥയെയാണ് ജനപ്രിയത എന്നു നിര്‍വ്വചിക്കുന്നത്. എങ്കിലും ഇതിനെ സംശയദൃഷ്ടിയോടെ നോക്കുന്നവര്‍ ഏറെയുണ്ട്. ജനപ്രിയതയുള്ള പലതും അവ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളുടെ ആഴത്തിലുള്ള അന്വേഷണത്തിലേക്കെത്തുമ്പോള്‍ തെറ്റായ നിലപാടുകള്‍ പുലര്‍ത്തുന്നവെന്ന തിരിച്ചറിവാണ് ജനപ്രിയതയെ സംബന്ധിക്കുന്ന സംശയങ്ങള്‍ക്കു കാരണം. ആള്‍ക്കൂട്ട ഉന്മാദമുണ്ടാക്കുന്ന സിനിമകളാണ് യഥാര്‍ത്ഥത്തില്‍ ജനപ്രിയതയെ പ്രതിലോമകരമായ ഒന്നാണെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഭരിക്കുന്നതാണല്ലോ ജനാധിപത്യം. എങ്കിലും ഈ സംവിധാനത്തില്‍ ജനവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ ഭൂരിപക്ഷത്തിന്‍റെ തീരുമാനം എപ്പോഴും ശരിയായിരിക്കും എന്നു പറയാനാവില്ല. എന്നാല്‍ ജനകീയത, ജനപ്രിയത തുടങ്ങിയവ നമുക്കെത്രമേല്‍ പ്രിയങ്കരമായിത്തീരുന്നുണ്ടെന്നും അതിനുള്ള കാരണങ്ങളെന്തായിരിക്കുമെന്നും ദിലീപെന്ന ജനപ്രിയനടനെ രൂപപ്പെടുത്തിയ ഘടകങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നുമുള്ള അന്വേഷണമാണ് ഈ ലേഖനം.

Saturday, September 03, 2016

ഇതുകൊണ്ടൊക്കെയാണ് ചരിത്രത്തെക്കുറിച്ച് പറയേണ്ടിവരുന്നത്...

വിശപ്പിനെക്കുറിച്ച് പറയുമ്പോള്‍ അതനുഭവിക്കണമെന്ന് പറയാറുള്ളത് വെറുതെയല്ല. കാരണം, വിശന്നു തളരുന്ന ഒരാള്‍ ഒരു ബിംബമോ, പ്രതീകമോ അല്ല. അതൊരു വാസ്തവമാണ്. സൊമാലിയയെന്നോ, അട്ടപ്പാടിയെന്നോ, സൊനാഗച്ചിയെന്നോ ഒക്കെപ്പറയുമ്പോള്‍ അവ വിശപ്പുമായിച്ചേര്‍ത്ത് വായിക്കപ്പെടുന്നവയല്ലെന്ന് ഉറപ്പാണ്. ഐലാന്‍ കുര്‍ദിയെക്കുറിച്ചോ ഉനയെക്കുറിച്ചോ കളഹന്ദിയെക്കുറിച്ചോ സൂര്യനെല്ലിയെക്കുറിച്ചോ ഒക്കെപ്പറയുന്നതില്‍ മറച്ചുവെച്ചിട്ടുള്ള ചില മുന്‍വിധികളുണ്ട്. പലതും ഇത്തരം മുന്‍വിധികള്‍ കൊണ്ടുമാത്രമാണ് കൂടുതല്‍ വിശദീകരണങ്ങളിലേക്കോ അന്വേഷണങ്ങളിലേക്കോ എത്തിച്ചേരാത്തത്. ചരിത്രത്തെ ഇന്നു നാം കാണുന്ന തരത്തില്‍ മനസ്സിലാക്കുന്നത്, ചരിത്രവസ്തുതകളെക്കുറിച്ച് ഉറപ്പില്ലാത്തതിനാലാണ്. 

Friday, May 13, 2016

ഇരട്ടനീതികൾ നമ്മെ വേദനിപ്പിക്കും – ഇന്നല്ലെങ്കിൽ നാളെ...


സൊമാലിയൻ പരാമർശത്തിനെതിരെ പ്രതികരിച്ചതൊക്കെ കൊള്ളാം. അതു വൈറലായതും കൊള്ളാം. ഒറ്റക്കെട്ടായി, ഉറക്കെപ്പറയാനും ഐക്യപ്പെടാനുമുള്ള താല്പര്യമാണിത്. സോഷ്യൽമീഡിയയിൽ പൊങ്കാലയെന്നു പറഞ്ഞ് അതേറ്റെടുക്കാൻ കൂടുതലാളുകളും തയ്യാറായി. ജനാധിപത്യമെന്നത് അങ്ങനെ വെറുതെ തട്ടിക്കളിക്കാനുള്ളതല്ലെന്നും അതുമായി ബന്ധപ്പെട്ടു പ്രസ്താവനകൾ നടത്തുമ്പോൾ കുറഞ്ഞപക്ഷം റിയാലിറ്റിയെക്കുറിച്ച് ചിന്തിക്കണമെന്നും ഏതു വലിയ നേതാവിനെയും ഓർമ്മപ്പെടുത്തുന്ന സംഭവമാണത്. എന്നാൽ, പ്രതികരണങ്ങളോരോന്നിലും നമ്മുടെയുള്ളിലുള്ള ശത്രു ശക്തനായി പ്രത്യക്ഷപ്പെട്ടുവെന്നതിൽ നാം ഭയക്കേണ്ടിയിരിക്കുന്നു. ഓരോ പ്രതികരണവും വെറും തമാശ പറച്ചിലിന്റേതായിരുന്നില്ല. ഹാസ്യം ഇകഴ്ത്തലിലൂടെയാണുണ്ടാവുകയെന്ന കാര്യത്തിൽ സംശയമേതുമില്ല.  പക്ഷെ, പല ട്രോളുകളും വർണ്ണവെറിയുടേത് മാത്രമായി എന്ന തിരിച്ചറിവുണ്ടാകുന്നില്ലെങ്കിൽ ഒരു പക്ഷത്തിനും നമ്മെ രക്ഷിക്കാനാവില്ല, ലിംഗനീതിയെയും സമത്വത്തെയും വൈകാരികപ്രകടനങ്ങളോളം എത്തിച്ചവർ വിശാലചിന്താഗതിയുടെ വക്താക്കളായിരുന്നില്ല. അവരങ്ങനെയെങ്കിൽ ഞങ്ങളിങ്ങനെ-യെന്നാണെങ്കിൽ അവരും ഞങ്ങളും തമ്മിലെന്താണു വ്യത്യാസം? 

Saturday, February 20, 2016

സിനിമയും മാധ്യമങ്ങളും ചെയ്യുന്നത്

          നിത്യജീവിതത്തിൽ മാധ്യമങ്ങളുടെ ഇടപെടലും അതിനെ സംബന്ധിച്ച അവബോധവും തികച്ചും സുതാര്യമായ ഒരു വിഷയമാണ്. ഈ സുതാര്യത വളരെയെളുപ്പം അപഗ്രഥിക്കുവാനും വിലയിരുത്തുവാനും കഴിയുന്നത് പ്രേക്ഷകന്റെ/വായനക്കാരന്റെ ഉയർന്ന മാധ്യമസാക്ഷരതയും അവബോധവും കൊണ്ടുതന്നെയാണ്. എന്താണ് കാണുന്നതെന്നും കേൾക്കുന്നതെന്നും വായിക്കുന്നതെന്നും കൃത്യമായി മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഓരോരുത്തരും മാധ്യമങ്ങളോട് ഇടപെട്ടുകൊണ്ടിരിക്കുന്നതും പ്രതികരിക്കുന്നതും, ചില സന്ദർഭങ്ങളിലെങ്കിലും ചർച്ചകളിൽ ഉൾപ്പെടുത്തുന്നതും. സംസ്‌കാരരൂപീകരണത്തിലും പ്രചരണത്തിലും അവ വഹിക്കുന്ന പങ്കിനെപ്പറ്റി ധാരണയുണ്ടുതാനും. വൈവിധ്യവും വൈശിഷ്ട്യവും ഉൾച്ചേർന്ന വ്യത്യസ്തങ്ങളായ മാധ്യമസമീപനങ്ങളും അവയുടെ സ്വാധീനവും വ്യക്തിയെയും സമൂഹത്തെയും വേറിട്ടു കാണുന്നില്ല. സാമൂഹികപ്രശ്‌നങ്ങളോടും അവയുടെ ജനകീയവൽക്കരണത്തോടും മാധ്യമങ്ങൾ എല്ലാക്കാലത്തും പുലർത്തുന്ന സമീപനം പുനരുത്ഥാരണത്തിന്റെയോ, നവോത്ഥാനത്തിന്റെയോ ചുവടുപിടിച്ചുകൊണ്ടല്ല. അതു കൃത്യമായും കച്ചവടത്തിന്റെയും ലാഭത്തിന്റെയും വിതരണത്തിന്റെയും തോതിനെ ആശ്രയിച്ചു കൊണ്ടാണ്.

ആവൂ... ആവോയ്... (കഥ)

അനന്തന് വയസ്സ് മുപ്പത്തഞ്ചായി. മുപ്പത്തഞ്ചായെന്നു പറഞ്ഞാൽ ആരുമങ്ങോട്ടു വിശ്വസിക്കുമെന്നു തോന്ന്ണില്ല. എങ്ങനെയാണ്ടവനെ വിശ്വസിക്കുക. എനിക്ക് ഓർമവച്ച കാലം മൊതലേ അനന്തൻ ട്രൗസറിട്ടിട്ടന്നെയാണ് നടക്കണത്. ട്രൗസറെന്നു പറഞ്ഞാൽ കാക്കി ട്രൗസർ. മുഷിഞ്ഞ് മൂട് ഓട്ടയായിട്ടുണ്ടാകും പലപ്പളും. ട്രൗസറിന്റെ വള്ളിക്കുപ്പായത്തിന്റെ പൊറത്തുകൂടെ ആദ്യമൊക്കെ ഇട്ടിട്ടുണ്ടാർന്നെങ്കിലും ഇപ്പളൊക്കെ അകത്തിക്കാക്കി.
കാര്യമെന്തൊക്കെയാണെങ്കിലും കീറട്രൗസറിന്റെ എടേക്കൂടെ ഒന്നും കാണില്ല...ഒന്നും...
അനന്തന് കോലൻ മുടിയാണ്. കോലൻമുടിയുള്ള തലയാകട്ടെ സാധാരണേക്കാട്ടിലും വലുതും. ത്രികോണം കമത്തിവച്ചതുപോലെ, ഈജിപ്റ്റിലെ പിരമിഡ് കമത്തിവച്ചപോലെ. വലിയ തല. വീട്ടീന്ന് ഞാൻ പൊറത്തേക്കെറങ്ങുമ്പളൊക്കെ അനന്തൻ ട്രൗസറിനേക്കാൾ വലിയ പോക്കറ്റിൽ ഒരു കൈയിട്ട്, മറ്റേക്കൈയിൽ നരച്ച ബാഗും തൂക്കി, തേഞ്ഞ വള്ളിച്ചെരുപ്പുമിട്ട് (കൂട്ടത്തിൽ രസമുള്ള ഒരു കാര്യം കൂടി പറഞ്ഞോട്ടെ. - വള്ളിച്ചെരുപ്പിന് അനന്തൻ വള്ളിച്ചപ്പൽ എന്നാണ് പറയാറ്. വേറൊന്നും ചപ്പാൻ കിട്ടാത്തേനെക്കൊണ്ടാണെന്ന് ടെയ്‌ലർ ഷാപ്പിന് മുമ്പിൽ

Tuesday, February 09, 2016

നേരത്തോടു നേരം കഴിഞ്ഞപ്പോൾ (കഥ)

പുലർച്ചെ, ഒരു പക്ഷേ വളരെ നേരത്തേ സൂര്യവെളിച്ചം കടന്നെത്തുന്നതിനും മുമ്പേ നാട്ടുവഴിയുടെ അരണ്ട വെളിച്ചത്തിലേക്ക് ഇറങ്ങിയപ്പോഴാണ് റോഡുവക്കത്തെ വീട്ടിനകത്തേക്ക് റോഡരികിൽത്തന്നെ ഇരിക്കുകയായിരുന്ന ശ്രീകുമാരി കയറിപ്പോകുന്നതു കണ്ടത്. ശ്രീകുമാരിയോടൊപ്പം അവളുടെ അഴിഞ്ഞുലഞ്ഞ സാരിയുടെ തുമ്പും വാതിലുകൾക്കിടയിലേക്ക് അപ്രത്യക്ഷമാകുന്നതു കണ്ടു. അപരിചിതമായ ഏതോ വിശുദ്ധസ്വപ്നം പോലെ ശ്രീകുമാരിയുടെ പെട്ടെന്നുള്ള അപ്രത്യക്ഷമാകൽ ഒരുപാടു വിചാരവികാരങ്ങൾക്ക് തീപ്പിടിപ്പിച്ചുവെന്ന് സുന്ദരേശന് തോന്നി. രാവിലെ നാലേമുപ്പതിന് നഗരത്തിലേക്ക് പോകുന്ന ആദ്യബസ്സിൽ കയറേണ്ട ഒരാവശ്യം വന്നതുകൊണ്ട് മാത്രമാണ് മകരമാസത്തിലെ ആ കുളിർത്ത രാവിൽ സുന്ദരേശൻ ആദ്യമായി പുറത്തിറങ്ങിയത്.
          വൈകുന്നേരം ചായക്കടയിൽ ചിലവഴിക്കുന്ന സമയങ്ങളിൽ മാത്രമേ ശ്രീകുമാരിയെ ഇതിനുമുമ്പ് സുന്ദരേശൻ കണ്ടിട്ടുള്ളൂ. ചായക്കടയുടെ എതിർവശത്തെ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുകയും വീടിന് തൊട്ടടുത്തുതന്നെയുള്ള അബ്ദുള്ളാക്കയുടെ പീടികയിൽനിന്ന് എന്തെങ്കിലും വാങ്ങിക്കൊണ്ട് വീട്ടിലേക്കുതന്നെ കയറിപ്പോവുകയും ചെയ്യാറുണ്ടായിരുന്ന ശ്രീകുമാരിയിൽ അസാധാരണമായി ഒന്നുമുണ്ടെന്ന് സുന്ദരേശന് അതുവരെ തോന്നിയിട്ടുമില്ല. അങ്ങനെ തോന്നിക്കാൻ മാത്രം ശ്രീകുമാരിയെ ഇതേവരെ പുറത്തൊന്നും കണ്ടതായിട്ടോ

Tuesday, January 12, 2016

സിനിമയുടെ സാംസ്‌കാരികതലം

ഒരു പ്രത്യേക ജനവിഭാഗത്തിന്റെ അറിവ്, വിശ്വാസം, ആചാരമര്യാദകൾ, അനുഷ്ഠാനങ്ങൾ, കലാപ്രവർത്തനങ്ങൾ, സ്വഭാവരീതികൾ, അഭിലാഷങ്ങൾ ഇവയുടെയെല്ലാം ആകെത്തുകയെയാണ് സംസ്‌കാരമെന്ന അർത്ഥത്തിൽ വ്യവഹരിക്കുന്നത്. ജീവിതാനുഭവങ്ങളെ നിരീക്ഷിക്കുകയും വിശകലനവിധേയമാക്കുകയും ചെയ്യുന്നതിലൂടെ കണ്ടെത്താവുന്നതാണിത്. സാംസ്‌കാരികവ്യവഹാരത്തിന്റെ സാധ്യതകൾ ഒരുപക്ഷേ, ജനപരമ്പരകളുടെ തുടർച്ചയിലൂടെയോ, ഒരു വ്യക്തിയുടെ മാത്രം പ്രവർത്തനങ്ങളിലൂടെയോ കണ്ടെത്താനാവും. സംസ്‌കാരപഠനം മുഖ്യമായും ഊന്നൽ നല്കുന്നതെന്ത് എന്ന് അന്വേഷിക്കേണ്ടതിവിടെയാണ്. സാമൂഹികശാസ്ത്രത്തിന്റെ വിശകലനരീതികളിലൂടെ സംസ്‌കാരത്തെയും ജീവിതശൈലിയെയും വിശദമാക്കുന്ന രീതിയും ഉപയോഗത്തിലിരിക്കുന്ന ഉദാത്തമാതൃകകളെ ആസ്പദമാക്കി സാംസ്‌കാരികവിശകലനം നടത്തുന്ന രീതിയും നിലവിലുണ്ട്. എന്നാൽ പലപ്പോഴും നാം സ്വീകരിക്കുന്ന മാതൃക ഇതിൽനിന്നും തികച്ചും വ്യത്യസ്തമത്രേ. അതു വ്യത്യസ്തവിഷയങ്ങൾ ഒരേ സമയം കൈകാര്യം ചെയ്യുന്നതും അധികാരഘടനയുടെ താല്പര്യങ്ങളെക്കൂടി

Monday, January 04, 2016

കവിതയിലെ ഫ്രെയിമുകൾ

(പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കാശ്മീരി കവിയായ ബിൽഹണൻ എഴുതിയ കൃതിയാണ് ചൗരപഞ്ചാശിക. പാഞ്ചാലദേശത്തെ രാജാവായ മദനാഭിരാമന്റെ മകളായ യാമിനീപൂർണ്ണതിലകയെ അദ്ദേഹം സ്‌നേഹിച്ചു. ഇതറിഞ്ഞ രാജാവ് ബിൽഹണനെ തടവിലാക്കി. തടവിൽക്കിടന്ന് അദ്ദേഹം എഴുതിയതാണ് ചൗരപഞ്ചാശിക. വാമൊഴിയായിട്ടാണ് ഇതു പ്രചരിച്ചത്. അവയ്ക്ക് പല ദേശങ്ങളിലും വ്യത്യാസങ്ങളുമുണ്ടായിരുന്നു. എങ്കിലും, പിന്നീട് എഴുതപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്യന്മാർ ഈ കൃതി കണ്ടെടുത്തു. 1848ൽ ഇതിനു ഫ്രഞ്ചുവിവർത്തനമുണ്ടായി. കൂടാതെ,

Saturday, December 19, 2015

ബൗദ്ധികസ്‌നാനം ചെയ്യിച്ച സ്‌നാപകൻ

           
ലങ്കാലക്ഷ്മി എന്ന പ്രസിദ്ധമായ നാടകത്തിൽ രാവണൻ പറയുന്നുണ്ട് - (ഇന്ദ്രജിത്തിനെ സമീപിച്ച്) 'മകനേ! രാവണൻ ഒരല്പായുസ്സിൽ അറ്റുപോകുന്ന പൂമ്പാറ്റയല്ല. രാവണൻ പരമ്പരയാണ്. ഇന്നലെയും ഇന്നും നാളെയും ഉള്ളതാണ്. ഹേതിപുത്രൻ, വിദ്യുൽകേശൻ, തൽപുത്രൻ, സുകേശൻ, സുകേശന്റെ പുത്രൻ സുമാലി, സുമാലിയുടെ പൗത്രൻ രാവണൻ, രാവണന്റെ പുത്രൻ മേഘനാദൻ...'
          ഇതിഹാസങ്ങൾ വ്യക്തിത്വത്തെ പ്രത്യേക അടരുകളിൽ സൂക്ഷിക്കുന്നവയാണ്. പുനർവായനകളുടെ അർത്ഥവ്യാപ്തികളിലേക്ക് നിരന്തരം യാത്ര ചെയ്യുന്നവയാണ്. ബൗദ്ധികശീലങ്ങളിലേക്ക് പുതുമയുടെ പ്രകാശം ചൊരിയുന്നവയാണ്. അവയെ തിരിച്ചറിയുകയും ആശ്ലേഷിക്കുകയും ചെയ്യുന്നവർ വരുംകാലത്തിനും വരുംകുലത്തിനും പുതുസന്ദേശങ്ങൾ നൽകുന്നവരുമാണ്. രാക്ഷസകുലത്തെ സംബന്ധിച്ചു മാത്രമല്ല, മനുഷ്യകുലത്തെ സംബന്ധിച്ചും രാവണന്റെ പരാമർശം പ്രസക്തമാണ്.

Thursday, December 10, 2015

പോർണോഗ്രഫി എന്ന തർക്കവിഷയം

          


അശ്ലീലം എന്ന പദത്തിന് ശ്ലീലമല്ലാത്തത് എന്നർത്ഥം. ഒരു സംഗതി ശ്ലീലമല്ലാതാകുന്നത് വ്യക്തി, കുടുംബം, സമൂഹം തുടങ്ങിയ അളവുകോലുകൾക്കനുസൃതമായിട്ടാണ്. Taboo എന്ന ഇംഗ്ലീഷ് പദം ശ്ലീലമല്ലാത്തവയെ സൂചിപ്പിക്കുന്നു. നിഘണ്ടുവിലെ അർത്ഥമാകട്ടെ, വ്യക്തികളെയും വസ്തുക്കളെയും ചോദ്യം ചെയ്‌വാൻ പാടില്ലാത്തവിധം പവിത്രമായി അവരോധിക്കുകയും മറ്റുചിലവയെ അപ്രകാരം തന്നെ വിലക്കുകയും ചെയ്യുന്ന ഒരു പുരാതന Polynesian മതാചാരം; പ്രസ്തുത ആചാരമനുസരിച്ച് വിലക്കപ്പെട്ട വ്യക്തിയോ വസ്തുവോ എന്നൊക്കെയാണ്. നിഷിദ്ധമായി പ്രഖ്യാപിക്കുകയെന്നു പറയുമ്പോൾ എന്തുകൊണ്ട് നിഷിദ്ധമാകുന്നു എന്നതിന്റെ ശാസ്ത്രീയതയാണ് വിശകലനം ചെയ്യപ്പെടുന്നത്. ശ്ലീലമല്ലാത്തവയെന്നത് ആപേക്ഷികമാണ്. ഓരോ സംസ്‌കാരത്തിനും സാഹചര്യത്തിനും അനുസൃതമായി

Thursday, November 19, 2015

കാലാവസ്ഥ മാറുന്ന പരസ്യങ്ങൾ

Advertising is legalized lying. - H G Wells

          An idea can change your life! എന്നു പറയുന്നത് ഏത് ഉല്പന്നത്തെക്കുറിച്ചാണെന്ന് സംശയമേതുമില്ലാതെ കൊച്ചുകുട്ടികൾ പോലും പറയും.
മൊബൈലാകുക എന്ന നല്ല ഐഡിയയെക്കുറിച്ച്, ഭയാശങ്കകളില്ലാതെ സംസാരിക്കാൻ സഹായിക്കുന്ന നെറ്റുവർക്കിന്റെ ലഭ്യതയെക്കുറിച്ച്, ഡാറ്റാ കണക്ഷന്റെ വേഗതയെയും സാധ്യതകളെയും കുറിച്ച്... അങ്ങനെയങ്ങനെ നിരന്തരം പത്രങ്ങളിലും വാരികകളിലും ടെലിവിഷനിലും റേഡിയോയിലും കൂറ്റൻ ഹോർഡിംഗുകളിലും മാത്രമല്ല, റെയിൽവെ സ്റ്റേഷന്റെ ചവിട്ടുപടികളിൽ വരെ പതിച്ചിരിക്കുന്ന പരസ്യങ്ങൾ. ഇങ്ങനെ നിറഞ്ഞു തിമർക്കുന്ന പരസ്യവിപണിയെ തട്ടാതെയും മുട്ടാതെയും സഞ്ചരിക്കാനാവില്ല. കടയിൽ പ്രദർശിപ്പിച്ചിരിക്കുന്ന വ്യത്യസ്ത ഉല്പന്നങ്ങൾ കാണുമ്പോൾ അതിൽ ചിലതെങ്കിലും ഇതേവരെ കേട്ടിട്ടില്ലാത്തതെന്ന് അത്ഭുതത്തോടെ പറയാനും അതുകൊണ്ടുതന്നെ, അതുവേണ്ടെന്ന് നിസ്സംശയം പ്രഖ്യാപിക്കാനും ഉപഭോക്താവു ശ്രദ്ധിക്കുന്നു. സൂപ്പർമാർക്കറ്റിലായാലും നാട്ടിൻപുറത്തെ കടയിലായാലും വില്പനയ്ക്കു തയ്യാറായി നിൽക്കുന്ന ഉല്പന്നത്തോടൊപ്പം തന്നെ ഡിസ്‌കൗണ്ട്

Wednesday, October 14, 2015

വെളിച്ചത്തെ വെളിച്ചത്തിലേക്കു ചേർക്കുമ്പോൾ...

(സുകുമാര്‍ അഴീക്കോടിന്റെ ഭാരതീയത എന്ന കൃതിയുടെ വായന)

തമേവ ഭാന്തം അനുഭാതി സർവ്വം*
(എപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കുന്ന അതിനെ ആശ്രയിച്ച് മറ്റുള്ളവ തുടർന്നു പ്രകാശിച്ചുകൊണ്ടിരിക്കുന്നു)

          ഭാരതീയത പലമട്ടിലും നമ്മെ ചേർത്തുനിർത്തുകയും ജന്മാന്തരസൗഹൃദങ്ങളുടെ തീക്ഷ്ണഭാവങ്ങളെ ഉദ്‌ഘോഷിക്കുകയും ചെയ്യുന്നുണ്ട്. ഈ സൗഹൃദം സ്വച്ഛന്ദസുന്ദരമായ ഗ്രാമങ്ങളും തെളിനീലവാനവും പച്ചപ്പുനിറഞ്ഞ വനപ്രദേശങ്ങളുമായി മാത്രമല്ല, ഇതിഹാസപുരാണാദികളും ഉപനിഷദ് വചനങ്ങളും ആയുർവ്വേദസംഹിതകളും നമ്മുടെ ഇന്ദ്രിയസംവേദനക്ഷമതയെയാകെത്തന്നെ നിയന്ത്രിച്ചു നിർത്താനുതകുന്ന നവം നവങ്ങളായ ഒരുകൂട്ടം ദർശനങ്ങളുമൊക്കെയായി പ്രത്യക്ഷപ്പെടുന്ന ഒന്നാണ്. ഇരുട്ടിൽനിന്നു പ്രകാശത്തിലേക്കാനയിക്കുന്ന തമസോ മാ ജ്യോതിർഗമയ എന്ന പ്രാർത്ഥനയെ (ബൃഹദാരണ്യകോപനിഷത്ത്, 1/3/28) വസുധൈവകുടുംബകം എന്ന സങ്കല്പത്തിലേക്കു വിവർത്തനം ചെയ്ത്

Tuesday, February 10, 2015

വിശുദ്ധന്‍ സിനിമയ്ക്കൊരു കുറിപ്പ്

സംവിധായകൻ കൈയൊപ്പു ചാർത്തിയ വിശുദ്ധൻ

          സിനിമ സംവിധായകന്റേതാവുന്നത് അതിന്റെ കൈയൊതുക്കവും വിഷയത്തോടുള്ള സമീപനത്തിൽ പുലർത്തുന്ന പക്വതയും കൊണ്ടുതന്നെയാണ്. വിശുദ്ധനെന്ന സിനിമയുടെ സംവിധായകൻ വൈശാഖിനാണ് ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ മാർക്കു്. കഥയെന്തുമാവട്ടെ, അതെങ്ങനെ പറയുന്നു എന്നതിലാണ് സിനിമ മികവു കാണിക്കുന്നതു്. പ്രമേയത്തെ അതിന്റെ ഗൗരവത്തിൽ സമീപിക്കുകയും പശ്ചാത്തലദൃശ്യങ്ങളെ പരമാവധി പ്രേക്ഷകരുടെ കാഴ്ചയെന്ന അനുഭവത്തിലേക്ക് ഇണക്കുകയും ചെയ്യുന്നുവെന്നതാണ് ചിത്രത്തിന്റെ മേന്മ. ഛായാഗ്രഹണത്തിൽ ഷെഹ്നാദ് ജലാൽ മറ്റാരേക്കാളും മികച്ചുനില്ക്കുന്നു. തന്റെ മുൻകാല സിനിമകളെയെല്ലാം (പോക്കിരിരാജ, മല്ലൂസിംഗ്, സീനിയേഴ്സ്, സൗണ്ട് തോമ) അപ്രസക്തമാക്കുന്ന സംവിധാനമികവാണ് ഈ സിനിമ പ്രകടിപ്പിക്കുന്നതു്. മല്ലൂസിംഗിലെ മനോഹരരംഗങ്ങൾ വിസ്മരിച്ചുകൊണ്ടല്ല ‌ഇതുപറയുന്നതു്.
          വിശുദ്ധനിൽത്തെളിയുന്ന കഥയ്ക്കു് മനസ്സിന്റെ മൂന്നു തലങ്ങളുമായി ബന്ധമുണ്ടു്. വ്യക്തിയെന്ന നിലയിൽ അനുഭവിക്കുന്ന സംഘർഷങ്ങളുടെ ചിത്രമാണിത്. വികാരിയെന്ന നിലയിൽ പ്രത്യക്ഷപ്പെടുന്ന കുഞ്ചാക്കോ ബോബൻ അഭിനയമികവുകൊണ്ട് ശ്രദ്ധേയനാകുന്നു. കഥയുടെ തുടക്കം മുതൽ സമാന്തരമായി സഞ്ചരിക്കുന്ന കഥയുടെ മറ്റൊരു തലം സിനിമയെ ശ്രദ്ധേയമായ അനുഭവമാക്കുന്നു. ഓരോ ഷോട്ടും വളരെ കരുതലോടെ നിർവഹിച്ചിരിക്കുന്നു. കള്ളുഷാപ്പിലെത്തുന്ന അച്ചന്റെ കൺവെട്ടത്തുനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ, ക്യാമറയുടെ കാണാക്കാഴ്ചയായി അവതരിപ്പിക്കുന്നതു രസകരമായിട്ടുണ്ട്. വാതിൽഗ്ലാസിൽ തെളിയുന്ന മുഖവും അതിലെ ആകാംക്ഷയും പകർത്തണമെന്നും, സ്വന്തം മകളുടെ കുഴിമാടം വെട്ടേണ്ടി വരുമ്പോൾ പ്രതികരണം എന്തായിരിക്കുമെന്നും തോന്നിപ്പിക്കുന്നത് സംവിധായകൻ ഏതേതംശങ്ങളിൽ കണിശത പുലർത്തുന്നുവെന്നതിനെ കാണിക്കുന്നു. മുകളിൽ നിന്നു തുടങ്ങുന്ന ആദ്യഷോട്ട്, ഇരുട്ടിൽ കല്ലെടുത്തു കുത്തുന്നതിന്റെ മീഡിയം ഷോട്ട്, അനുമോളുടെ ബാംഗ്ലൂരിലെ മുറിയിൽ വ്യത്യാസപ്പെടുന്ന ചിത്രക്കാഴ്ച, സെന്റ് ജോർജ്ജിന്റെ കുന്തമെടുത്തു കുത്തിച്ചീറ്റിക്കുന്ന ചോര, ചാനൽക്കാഴ്ച എന്നിവ മാത്രം മതി കഥയുടെ അനുഭവസാക്ഷിയായി പ്രേക്ഷകനെ കൂടെ നിർത്തുന്നതിനു്.
          മനുഷ്യനും ദൈവവും ചെകുത്താനും ഒരേസമയം തിരശ്ശീലയിൽ കടന്നുവരികയാണ്. ദൈവപുത്രനും മനുഷ്യനും തമ്മിലുള്ള അതിർവരമ്പുകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ സംഭാഷണത്തിൽ പുലർത്തുന്ന നിഷ്ഠതയുടെ തെളിവാണ്. സഭയ്ക്കു പുറത്തേക്കു പോകേണ്ടിവരുന്ന അച്ചനെയും കന്യാസ്ത്രീയേയും തികച്ചും ന്യായീകരിക്കത്തക്ക തലത്തിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ മികവു കാട്ടിയിട്ടുണ്ട്. ഓരോ രംഗവും അതിനുപയുക്തമായ രീതിയിലാണ് കൂട്ടിച്ചേർത്തിട്ടുള്ളത്. എഡിറ്റിംഗിലെ മഹേഷ് നാരായണന്റെ വിരുത് പലയിടത്തും സഹായകമായി വർത്തിക്കുന്നു.
(അപൂർണം)

Thursday, December 18, 2014

പ്രസിദ്ധീകരണങ്ങൾ

1. ചലച്ചിത്രത്തിന്‍റെ ആഖ്യാനകം
പ്രസിദ്ധീകരിച്ചത് - 2003

2. സിനിമയുടെ വ്യാകരണം 
പ്രസിദ്ധീകരിച്ചത് - 2009, 2011
ഒലിവ് പബ്ലിക്കേഷന്‍, കോഴിക്കോട്

3. ചലച്ചിത്രസിദ്ധാന്തങ്ങൾ
പ്രസിദ്ധീകരിച്ചത് - 2014
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

4. കഥയുടെ കാഴ്ചവട്ടങ്ങൾ (എഡി.)
പ്രസിദ്ധീകരിച്ചത് - 2016
ടേൺ ബുക്സ്, കോട്ടയം

5. ആഖ്യാനശാസ്ത്രം
പ്രസിദ്ധീകരിച്ചത് - 2017
ഒലീവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
രണ്ടാം എഡിഷന്‍ - 2023
ആത്മ ബുക്സ്, കോഴിക്കോട്

6. കഥയുടെ പ്രകാശവർഷങ്ങൾ (എഡി.)
പ്രസിദ്ധീകരണം - 2017
ടേൺ ബുക്സ്, കോട്ടയം.

7. പെണ്ണെഴുത്തിലെ പൊരുൾ (എഡി.)
പ്രസിദ്ധീകരണം - 2017
ടേൺ ബുക്സ്, കോട്ടയം.

8. കഥയുടെ ശബ്ദസഞ്ചാരങ്ങൾ

9. മലയാളനോവലിലെ ഭാവുകത്വനിർമ്മിതികൾ
സ്വത്വം, രാഷ്ട്രീയം, സമൂഹം

10. കഥയുടെ സാന്ദ്രധ്വനികൾ

11. ഉറവകളില്‍ ഉയിര്‍ക്കൊള്ളുന്നത്

12. നോവല്‍: അനുഭവസാക്ഷ്യവും സജ്ജീകരണവും

13. ലാവണ്യസംസ്കൃതിയുടെ മൗലികപാഠങ്ങള്‍

14. വൃത്തം (നോവല്‍) - പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് --- വാങ്ങാന്‍

15. കഥയിലെ വിചാരധാരകള്‍‍

16. ദൃശ്യവിചാരവും സിദ്ധാന്തവും - കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

17. സിനിമ: പാഠവും പഠനവും 











Thursday, August 14, 2014

കടവുകൾ കടന്നു മഹാമേരുക്കൾ താണ്ടി...

          അവളുടെ കണ്ണുകൾ മുറിയിലാകെ സഞ്ചരിക്കുകയാണ്. പരവതാനിയിൽ റെക്കോർഡുകൾ ചിതറിക്കിടക്കുന്നു. മേശപ്പുറത്തു പുസ്തകങ്ങളുടെ കൂമ്പാരം. സ്റ്റാന്റിൽ ലെതർകെയ്‌സിൽ പൊതിഞ്ഞ ക്യാമറ. ഗായകൻ ഗാനം ഉപസംഹരിക്കുകയാണ്. പുട്ട് യുവർ ഹെഡ് ഓൺ മൈ ഷോൾഡേഴ്‌സ്!
          'എന്റെ ചുമലിൽ നിന്റെ ശിരസ്സുചായ്ക്കൂ. നിന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളോടണയ്ക്കൂ.'
          തടാകത്തിലെ കളിവള്ളത്തിലും പൈൻമരങ്ങളുടെ തണലുകളിലും 'പ്രേമത്തിന്റെ നടപ്പാത'യിലും മണിക്കൂറുകൾ സംസാരിച്ചതാണ്. വാക്കുകൾ കൊണ്ടു പൂമാലകൾ കോർക്കുന്ന അയാൾ നിശ്ശബ്ദനായിരുന്നു. അവൾക്കൊന്നും പറയാനില്ല. തൊണ്ടയിൽ കനമുള്ള എന്തോ വസ്തു കുടുങ്ങിക്കിടക്കുന്നു. റെക്കോർഡ് പ്ലെയറിന്റെ സൂചി കരകരശബ്ദത്തോടെ ചലനം നിർത്തിയപ്പോൾ മുറിയിലെ നിശ്ശബ്ദത വിങ്ങിപ്പൊട്ടുന്നു.
          അസഹ്യമായ നിശ്ശബ്ദത. പ്രയാസപ്പെട്ട് അയാൾ എന്തോ പറയുന്നു. അർഥശൂന്യമായ വാക്കുകൾ. ധാരാളം അർഥം തോന്നുന്ന ശബ്ദങ്ങൾ. ശബ്ദം പരുപരുത്തതാണ്. അവൾ പ്രയാസപ്പെട്ടു ചിരിച്ചു. ആ ചിരി സ്വന്തമല്ല.
          അയാൾ മുമ്പിൽനിന്നു കൈനീട്ടി വിരൽ