സാങ്കേതികവിദ്യ അതിന്റെ ഏറ്റവും ഉയർന്ന തോതിൽ ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സന്ദർഭമാണിത്. എന്നിട്ടും പ്രാകൃതമായ ധാരണകളിൽനിന്നും നവോത്ഥാനം തള്ളിക്കളഞ്ഞ പല താല്പര്യങ്ങളിൽനിന്നും മനുഷ്യൻ മുക്തി നേടിയിട്ടില്ല. ഫാസിസം അതിന്റെ കടന്നാക്രമണം ഏറ്റവും ശക്തമായി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സന്ദർഭത്തിൽ മലയാളത്തിലെ എഴുത്തിനെയും ചിന്തകളെയും മാറ്റിയെഴുതിയ രണ്ടു കൃതികൾ സാങ്കേതികതയും ആഖ്യാനരീതികളുമെന്ന നിലയിൽ പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കവികൾ ക്രാന്തദർശികളാണ് എന്ന ഭാരതീയചിന്ത അന്വർത്ഥമാകട്ടെ.
ആനന്ദിന്റെ ഗോവർദ്ധന്റെ യാത്രകൾ എന്ന കൃതിയ്ക്കും ടി.ഡി. രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയ്ക്കും തമ്മിൽ എന്താണ് ബന്ധം? പ്രത്യക്ഷത്തിൽ ബന്ധമൊന്നും കാണേണ്ടെങ്കിലും അന്തർധാരയായി വർത്തിക്കുന്ന സാഹിത്യത്തിലെ ഒരു വലിയ വെളിപ്പെടുത്തൽ ഇവകൾക്കു തമ്മിലുണ്ട്. ഗോവർദ്ധൻ നാടകത്തിൽനിന്നും ഇറങ്ങിവരുന്ന കഥാപാത്രമാണെങ്കിൽ ഇട്ടിക്കോര പതിനെട്ടാം കൂറ്റുകാർ എന്നറിയപ്പെടുന്ന കുന്നംകുളത്തെ കുടുംബത്തിൽ നിന്നുമാണ് വരുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രധാന നിരീക്ഷണങ്ങളിലൊന്നായി കണക്കാക്കുന്ന ട്രാൻസ്റിയലിസവുമായിട്ടാണ് ഇവയ്ക്കു ചാർച്ച.
എന്താണ് ട്രാൻസ്റിയലിസം അഥവാ പരിവർത്തനവാദം? പതിനൊന്നായിരം വോൾട്ടുള്ള കറണ്ടിനെ ഇരുനൂറ്റിമുപ്പതു വോൾട്ടാക്കി മാറ്റുന്ന ട്രാൻസ്ഫോർമർ ഒളിച്ചുനിർത്തുന്ന ഒരു യാഥാർത്ഥ്യമുണ്ട്. അതിൽ 11000 വോൾട്ട് വെറും 230 ആക്കി മാറ്റുകയെന്ന ജോലി ചെയ്തുകഴിയുന്നതോടെ
ആനന്ദിന്റെ ഗോവർദ്ധന്റെ യാത്രകൾ എന്ന കൃതിയ്ക്കും ടി.ഡി. രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയ്ക്കും തമ്മിൽ എന്താണ് ബന്ധം? പ്രത്യക്ഷത്തിൽ ബന്ധമൊന്നും കാണേണ്ടെങ്കിലും അന്തർധാരയായി വർത്തിക്കുന്ന സാഹിത്യത്തിലെ ഒരു വലിയ വെളിപ്പെടുത്തൽ ഇവകൾക്കു തമ്മിലുണ്ട്. ഗോവർദ്ധൻ നാടകത്തിൽനിന്നും ഇറങ്ങിവരുന്ന കഥാപാത്രമാണെങ്കിൽ ഇട്ടിക്കോര പതിനെട്ടാം കൂറ്റുകാർ എന്നറിയപ്പെടുന്ന കുന്നംകുളത്തെ കുടുംബത്തിൽ നിന്നുമാണ് വരുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രധാന നിരീക്ഷണങ്ങളിലൊന്നായി കണക്കാക്കുന്ന ട്രാൻസ്റിയലിസവുമായിട്ടാണ് ഇവയ്ക്കു ചാർച്ച.
എന്താണ് ട്രാൻസ്റിയലിസം അഥവാ പരിവർത്തനവാദം? പതിനൊന്നായിരം വോൾട്ടുള്ള കറണ്ടിനെ ഇരുനൂറ്റിമുപ്പതു വോൾട്ടാക്കി മാറ്റുന്ന ട്രാൻസ്ഫോർമർ ഒളിച്ചുനിർത്തുന്ന ഒരു യാഥാർത്ഥ്യമുണ്ട്. അതിൽ 11000 വോൾട്ട് വെറും 230 ആക്കി മാറ്റുകയെന്ന ജോലി ചെയ്തുകഴിയുന്നതോടെ








