Thursday, February 06, 2025

വിലങ്ങണിയിക്കുന്നതാര്?

ത്തുകോടി തൊഴിലവസരങ്ങള്‍ വര്‍ഷാവര്‍ഷം വീതിച്ചു നല്‍കിയ രാജ്യത്തുനിന്ന് പുറത്തേക്കുപോയവരെ കൈകാലുകളില്‍ വിലങ്ങണിയിച്ച് മറ്റൊരുരാജ്യം തിരിച്ചെത്തിച്ചതാണത്രേ! ഏതാണ്ട് ഈ മട്ടിലാണ് അധികാരികളുടെ മറുപടി. സ്വന്തം ജനതയെ തുണികെട്ടിയും ഫ്ലക്സുയര്‍ത്തിയും മറച്ചുപിടിച്ച് ആനയിച്ചു കൊണ്ടുവന്ന അതേ വ്യക്തികള്‍ക്ക് ഇതൊരു വിഷയമാവില്ല. അന്ന് ആര്‍ക്കുവേണ്ടിയാണോ നാടകം നടത്തിയത് അതേ ആള്‍ തന്നെയാണ് ഇതിനുപുറകിലും. അടിമകളാണ് ഞങ്ങളെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് അധികാരികള്‍. സ്വന്തം പൗരന്മാരെ അടിമകളായി കാണുന്നവര്‍ക്കാണ് ഇവ്വിധം പെരുമാറാന്‍ സാധിക്കുക. അത്തരം അധികാരികള്‍ സ്വയം അടിമകളായി അമേരിക്കയുടെ മുന്നില്‍ നില്‍ക്കുകയും ചെയ്യും. അമേരിക്കയുടെ മുന്നില്‍ വിനീതവിധേയരായി -സായിപ്പിനെ കണ്ടാല്‍ കവാത്തു മറക്കുന്ന- നില്‍ക്കുന്ന മന്ത്രിമാരും ഭരണവും. ന്യായീകരണത്തിനായി പണ്ടും ഇതൊക്കെ ഉണ്ടായിരുന്നുവെന്ന വാദവും!(പണമില്ലാത്തവരല്ല, അത്യാഗ്രഹികളാണ് പോകുന്നതെന്ന് ആരൊക്കെ എതിര്‍വാദം ഉന്നയിച്ചാലും അങ്ങനെയൊരു സാഹചര്യത്തിലേക്ക് എത്തിയതിന്റെ കാരണവും മറ്റും എന്തായിരുന്നാലും ഇത്തരം കാര്യങ്ങളെ നേരിടുന്നതിന് മനുഷ്യത്വവിരുദ്ധമായ മാര്‍ഗ്ഗങ്ങളല്ല ഉപയോഗിക്കേണ്ടത്. പണം വാങ്ങി അവിടെ എത്തിക്കുന്ന ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത് ഏത് സൗകര്യത്തിന്റെ വെളിച്ചത്തിലാണ്?) അനധികൃത കുടിയേറ്റക്കാര്‍ പല സാഹചര്യങ്ങളാലും എല്ലാ രാജ്യങ്ങളിലും എത്തിപ്പെടുന്നുണ്ട്. അഭയാര്‍ത്ഥിപ്രവാഹമുണ്ടാകുന്നതിന്റെ കാരണങ്ങള്‍ പലകുറി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. മിലിറ്ററി വിമാനത്തില്‍ ചങ്ങലയ്ക്കിട്ട് പറഞ്ഞുവിടേണ്ടവരായിരുന്നോ എന്നുകൂടി ഓര്‍ക്കണം? ഇവിടെ വാരിക്കോരിക്കൊടുത്ത തൊഴിലും അവസരങ്ങളും ഉദാരമായ സാമ്പത്തികസഹായവും നിരസിച്ചു പോയവരാണെന്ന മട്ടിലിരിക്കുന്നതു കൊണ്ടാണോ അതൊരു അപമാനമായി തോന്നിക്കാത്തത്? ഇവിടെ എന്തുണ്ടായിരുന്നു? തൊഴിലവസരങ്ങള്‍ എത്രത്തോളം ഉണ്ടായി? കര്‍ഷകരുടെ അവസ്ഥയെന്തായി? സമ്പദ് സമൃദ്ധി കണ്ട് ആരെങ്കിലും പുറത്തുനിന്ന് വന്നിരുന്നുവോ? അങ്ങനെയായിരുന്നല്ലോ വലിയവായിലെ പ്രഖ്യാപനങ്ങള്‍. ഇനിയിപ്പോള്‍ സ്വയം വിലങ്ങണിയാനായി, പ്രതീകാത്മകമായി അതണിഞ്ഞുകൊണ്ടാവുമോ നേതാക്കള്‍ അങ്ങോട്ടു പോകുന്നത്? 


അമേരിക്ക ട്വിറ്ററില്‍ പുറത്തുവിട്ട വീഡിയോയും വാര്‍ത്തയും 


No comments: