ദേശീയതയുടെ പേരിലാണ് ഇന്ന് പല ചർച്ചകളും നടക്കുന്നത്, നടന്നുകൊണ്ടിരിക്കുന്നത്. വ്യക്തിയുടെ പ്രാധാന്യം നഷ്ടപ്പെടുകയും അത് ആൾക്കൂട്ട കേന്ദ്രിതമാവുകയും ചെയ്യുന്നിടത്താണ് ദേശീയത കരുത്താർജ്ജിക്കുന്നത്. വ്യക്തിതാല്പര്യങ്ങൾ ദേശീയതയോടു സമരസപ്പെടുന്നത് ആനുകൂല്യങ്ങളുടെ ലഭ്യതയ്ക്കനുസരിച്ചാണ്. നിർമമമോ നിർവ്യാജമോ നിഷ്പക്ഷമോ ആയ ദേശീയത എന്നൊന്നില്ല. ജനിച്ച സ്ഥലത്തെ ആസ്പദമാക്കി നിർണയിക്കപ്പെടുന്ന പൗരത്വം അവിടെ നിലനില്ക്കുന്ന വ്യവസ്ഥകളെ സ്വീകരിച്ചുകൊണ്ട്, പൊരുത്തപ്പെട്ടുകൊണ്ട്
ചേർന്നുനില്ക്കുന്നു. ഇത്തരത്തിൽ ചേർന്നു നില്ക്കുന്ന ദേശീയതയെ മറ്റു വിശ്വാസങ്ങളുടെ പേരിൽ മുറിപ്പെടുത്തുന്നതിനോ പരിഷ്കരിക്കുന്നതിനോ ശ്രമിക്കുമ്പോൾ ഒരേ ദേശീയതയിലെ പല തരത്തിലുള്ള അംഗങ്ങളെയും വേറിട്ടു കാണുകയാണ് എന്ന് അർത്ഥമാക്കേണ്ടിവരും.
ചേർന്നുനില്ക്കുന്നു. ഇത്തരത്തിൽ ചേർന്നു നില്ക്കുന്ന ദേശീയതയെ മറ്റു വിശ്വാസങ്ങളുടെ പേരിൽ മുറിപ്പെടുത്തുന്നതിനോ പരിഷ്കരിക്കുന്നതിനോ ശ്രമിക്കുമ്പോൾ ഒരേ ദേശീയതയിലെ പല തരത്തിലുള്ള അംഗങ്ങളെയും വേറിട്ടു കാണുകയാണ് എന്ന് അർത്ഥമാക്കേണ്ടിവരും.
